മൈദുഗുരി:ബോക്കോ ഹറാം തീവ്രവാദികൾക്കെതിരേ ആക്രമണത്തിനു പോയ നൈജീരിയൻ വ്യോമസേനയുടെ യുദ്ധവിമാനം അബദ്ധത്തിൽ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നൂറു പേരോളം കൊല്ലപ്പെട്ടെന്നു സംശയിക്കുന്നു.
കാമറൂൺ അതിർത്തിക്കു സമീപം റാൻ മേഖലയിലെ ക്യാമ്പിലാണ് അബദ്ധത്തിൽ ബോംബിട്ടത്. അഭയാർഥികളും ജീവകാരുണ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മരിച്ചതായി അധികൃതർ പറഞ്ഞു. വ്യോമാക്രമണ വാർത്ത പ്രാദേശിക സൈനിക കമാൻഡർ ജനറൽ ലക്കി ഇരാബോർ സ്ഥിരീകരിച്ചു.
മരണസംഖ്യ സംബന്ധിച്ചു കൃത്യമായ വിവരം ഇല്ലെങ്കിലും നൂറോളം പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു നിഗമനം. സൈനികർക്കും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിലെയും റെഡ്ക്രോസിലെയും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബോക്കോ ഹറാം തീവ്രവാദികൾ പ്രദേശത്തു സംഘടിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണത്തിനു നിർദേശം നൽകിയതെന്ന് കമാൻഡർ ഇരാബോർ വ്യക്തമാക്കി.
വ്യോമസേന ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തില്ലെന്നും പിഴവു പറ്റിയത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇരാബോർ പറഞ്ഞു.അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയ കാര്യം ആദ്യമായാണ് നൈജീരിയൻ സൈന്യം സമ്മതിക്കുന്നത്.
കാമറൂൺ അതിർത്തിക്കു സമീപം റാൻ മേഖലയിലെ ക്യാമ്പിലാണ് അബദ്ധത്തിൽ ബോംബിട്ടത്. അഭയാർഥികളും ജീവകാരുണ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മരിച്ചതായി അധികൃതർ പറഞ്ഞു. വ്യോമാക്രമണ വാർത്ത പ്രാദേശിക സൈനിക കമാൻഡർ ജനറൽ ലക്കി ഇരാബോർ സ്ഥിരീകരിച്ചു.
മരണസംഖ്യ സംബന്ധിച്ചു കൃത്യമായ വിവരം ഇല്ലെങ്കിലും നൂറോളം പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു നിഗമനം. സൈനികർക്കും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിലെയും റെഡ്ക്രോസിലെയും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബോക്കോ ഹറാം തീവ്രവാദികൾ പ്രദേശത്തു സംഘടിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണത്തിനു നിർദേശം നൽകിയതെന്ന് കമാൻഡർ ഇരാബോർ വ്യക്തമാക്കി.
വ്യോമസേന ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തില്ലെന്നും പിഴവു പറ്റിയത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇരാബോർ പറഞ്ഞു.അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയ കാര്യം ആദ്യമായാണ് നൈജീരിയൻ സൈന്യം സമ്മതിക്കുന്നത്.