പാലാ: അധ്യാപന മികവുകൊണ്ടും നേതപാടവം കൊണ്ടും പാലാ സെന്റ് തോമസ് കോളജിനെ മികവിന്റെ ശൃംഗത്തിലേക്ക് നയിച്ച പ്രിൻസിപ്പൽ ഡോ.സണ്ണി ജോസഫ് പഞ്ഞിക്കുന്നേൽ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നു. അധ്യാപകന്റെയും വകുപ്പുമേധാവിയുടെയും കലാലയ സാരഥിയുടെയും കുപ്പായങ്ങൾ തനിക്കിണങ്ങുമെന്ന് മികച്ച സേവനത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ഡോ.സണ്ണി ജോസഫ്.
പാലാ സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിയായ അദ്ദേഹം മദ്രാസ് ലയോള കോളജിൽനിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയത് ഒന്നാം റാങ്കോടെയാണ്.
1982 ൽ പിജി പാസായ ഉടൻ ലയോള കോളജിൽ തന്നെ അസിസ്റ്റന്റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അതേ വർഷം ഡിസംബറിൽ പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായി ചേർന്നു. സാന്പത്തികശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടി.
2000 മുതൽ 2005 വരെ കുട്ടിക്കാനം മരിയൻ കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. മരിയൻ കോളജിൽ നാക് അക്രഡിറ്റേഷൻ ആദ്യമായി നടന്നതും ബിരുദാനന്തരബിരുദ കോഴ്സുകൾ ആരംഭിച്ചതും ഡോ.സണ്ണി ജോസഫ് അവിടെ സാരഥിയായിരുന്ന കാലത്താണ്.
2007 ൽ സെന്റ് തോമസ് കോളജ് നാക് റീഅക്രഡിറ്റേഷനു വിധേയമായപ്പോൾ ഐക്യുഎസി കോഓർഡിനേറ്റർ സ്ഥാനം വഹിച്ചു.
2013 മുതൽ കോമേഴ്സ് വിഭാഗത്തെ നയിച്ച അദ്ദേഹം 2015 ൽ കോളജ് പ്രിൻസിപ്പലായി.
അദ്ദേഹത്തിന്റെ സാരഥ്യത്തിൻ കീഴിലാണ് 10 കോടിയിലേറെ രൂപ ചെലവിട്ട ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണം പൂർത്തിയായത്. അന്താരാഷ്ട്ര സെമിനാറുകൾ ഉൾപ്പെടെ അക്കാദമികവും പാഠ്യേതരവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ ഈ കലാലയം വേദിയായി.
മികവിന്റെ കേന്ദ്രമായി യുജിസി കണ്ടെത്തുന്ന ചുരുക്കം കോളജുകൾക്കുമാത്രം ലഭിക്കുന്ന സിപിഇ (സെന്റർ വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ്) എന്ന പദവിയുടെ രണ്ടാം ഘട്ട നിർണയത്തിലും സെന്റ് തോമസ് കോളജ് ഡോ. സണ്ണി ജോസഫിന്റെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടു.
അഖിലേന്ത്യാ അന്തർ സർവകലാശാലാ വോളിബോൾ ടൂർണമെന്റിന് വേദിയാകാൻ 2016 ൽ സർവകലാശാലേതര സ്ഥാപനത്തെ ആദ്യമായി തെരഞ്ഞെടുത്തപ്പോൾ നറുക്കുവീണതും സെന്റ് തോമസ് കോളജിനായിരുന്നു.
അരുണാപുരം നിവാസിയായ ഇദ്ദേഹം പ്രവിത്താനം പഞ്ഞിക്കുന്നേൽ പരേതനായ പി.ടി. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുമ, മക്കൾ: സുനിറ്റ, ജോ.
പാലാ സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിയായ അദ്ദേഹം മദ്രാസ് ലയോള കോളജിൽനിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയത് ഒന്നാം റാങ്കോടെയാണ്.
1982 ൽ പിജി പാസായ ഉടൻ ലയോള കോളജിൽ തന്നെ അസിസ്റ്റന്റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അതേ വർഷം ഡിസംബറിൽ പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായി ചേർന്നു. സാന്പത്തികശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടി.
2000 മുതൽ 2005 വരെ കുട്ടിക്കാനം മരിയൻ കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. മരിയൻ കോളജിൽ നാക് അക്രഡിറ്റേഷൻ ആദ്യമായി നടന്നതും ബിരുദാനന്തരബിരുദ കോഴ്സുകൾ ആരംഭിച്ചതും ഡോ.സണ്ണി ജോസഫ് അവിടെ സാരഥിയായിരുന്ന കാലത്താണ്.
2007 ൽ സെന്റ് തോമസ് കോളജ് നാക് റീഅക്രഡിറ്റേഷനു വിധേയമായപ്പോൾ ഐക്യുഎസി കോഓർഡിനേറ്റർ സ്ഥാനം വഹിച്ചു.
2013 മുതൽ കോമേഴ്സ് വിഭാഗത്തെ നയിച്ച അദ്ദേഹം 2015 ൽ കോളജ് പ്രിൻസിപ്പലായി.
അദ്ദേഹത്തിന്റെ സാരഥ്യത്തിൻ കീഴിലാണ് 10 കോടിയിലേറെ രൂപ ചെലവിട്ട ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണം പൂർത്തിയായത്. അന്താരാഷ്ട്ര സെമിനാറുകൾ ഉൾപ്പെടെ അക്കാദമികവും പാഠ്യേതരവുമായ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ ഈ കലാലയം വേദിയായി.
മികവിന്റെ കേന്ദ്രമായി യുജിസി കണ്ടെത്തുന്ന ചുരുക്കം കോളജുകൾക്കുമാത്രം ലഭിക്കുന്ന സിപിഇ (സെന്റർ വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ്) എന്ന പദവിയുടെ രണ്ടാം ഘട്ട നിർണയത്തിലും സെന്റ് തോമസ് കോളജ് ഡോ. സണ്ണി ജോസഫിന്റെ കീഴിൽ തെരഞ്ഞെടുക്കപ്പെട്ടു.
അഖിലേന്ത്യാ അന്തർ സർവകലാശാലാ വോളിബോൾ ടൂർണമെന്റിന് വേദിയാകാൻ 2016 ൽ സർവകലാശാലേതര സ്ഥാപനത്തെ ആദ്യമായി തെരഞ്ഞെടുത്തപ്പോൾ നറുക്കുവീണതും സെന്റ് തോമസ് കോളജിനായിരുന്നു.
അരുണാപുരം നിവാസിയായ ഇദ്ദേഹം പ്രവിത്താനം പഞ്ഞിക്കുന്നേൽ പരേതനായ പി.ടി. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുമ, മക്കൾ: സുനിറ്റ, ജോ.