തലയോലപ്പറന്പ്: മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പുകളെ വർണാഭമാക്കി വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം ഭക്തിനിർഭരമായി. വിവിധ സംഘടനകളുടെയും കുടുംബക്കാരുടെയും വഴിപാടായി തൂക്കച്ചാടുകൾ ഇന്ന് പുലർച്ചെ മൂന്നിന് ആറ്റുവേലക്കടവിലെത്തിയതോടെ ആറ്റുവേല ക്ഷേത്രത്തിലേക്കുള്ള പ്രയാണമാരംഭിച്ചു.
വൈദ്യുത ദീപാലംകൃതമായ തൂക്കച്ചാടുകളും ആറ്റുവേലയും മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പുകളിലൂടെ വട്ടംകറങ്ങിപോകുന്ന കാഴ്ചകാണാൻ ആറിന്റെ ഇരുകരകളിലായി വിദേശികളുൾപ്പെടെ ആയിരങ്ങളണ് തടിച്ചുകൂടിയത്. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത.
ഐതിഹ്യപെരുമയിലും ആചാരത്തനിമയിലും പകരംവയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതിനാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്നതാണ് സങ്കൽപ്പം.
ആറ്റുവേല ക്ഷേത്രകടവിൽ എത്തിയാൽ പിന്നെ ക്ഷേത്രത്തിന്റെ മതിലിനു പുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിസ്രാന്പിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും.
ഇന്നു വൈകുന്നേരം നടക്കുന്ന പീലിത്തൂക്കവും രാത്രിയിൽ നടക്കുന്ന ഗരുഡൻപറവയും കഴിഞ്ഞശേഷമാണ് ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുക.
വൈദ്യുത ദീപാലംകൃതമായ തൂക്കച്ചാടുകളും ആറ്റുവേലയും മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പുകളിലൂടെ വട്ടംകറങ്ങിപോകുന്ന കാഴ്ചകാണാൻ ആറിന്റെ ഇരുകരകളിലായി വിദേശികളുൾപ്പെടെ ആയിരങ്ങളണ് തടിച്ചുകൂടിയത്. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത.
ഐതിഹ്യപെരുമയിലും ആചാരത്തനിമയിലും പകരംവയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാർ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതിനാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നുവെന്നതാണ് സങ്കൽപ്പം.
ആറ്റുവേല ക്ഷേത്രകടവിൽ എത്തിയാൽ പിന്നെ ക്ഷേത്രത്തിന്റെ മതിലിനു പുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിസ്രാന്പിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും.
ഇന്നു വൈകുന്നേരം നടക്കുന്ന പീലിത്തൂക്കവും രാത്രിയിൽ നടക്കുന്ന ഗരുഡൻപറവയും കഴിഞ്ഞശേഷമാണ് ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുക.