+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരുടെ ശന്പളകുടിശിക ലഭിച്ചില്ല

പത്തനംതിട്ട: മഴക്കാല പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി 2012 ജൂലൈ 26 മുതൽ സംസ്ഥാനത്തുടനീളം നിയമിതരായ താത്കാലിക ജീവനക്കാരുടെ ശന്പള ക
ആരോഗ്യവകുപ്പിലെ താത്കാലിക  ജീവനക്കാരുടെ ശന്പളകുടിശിക ലഭിച്ചില്ല
പത്തനംതിട്ട: മഴക്കാല പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി 2012 ജൂലൈ 26 മുതൽ സംസ്ഥാനത്തുടനീളം നിയമിതരായ താത്കാലിക ജീവനക്കാരുടെ ശന്പള കുടിശിക ലഭ്യമായിട്ടില്ല.
2016 സെപ്റ്റംബർ 30ന് ജോലിയിൽ നിന്നും ഇവരെ പിരിച്ചുവിട്ടതാണ്. എന്നാൽ 2015 ഡിസംബർ മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലയളവിലെ ശന്പള കുടിശികയാണ് നൽകാനുള്ളത്.
എംഎൽഎമാർ, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കു പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർ പറഞ്ഞു. 2016 ഏപ്രിൽ മുതൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പുതുക്കിയ ശന്പളം നൽകണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ ജോലിയിൽ നിന്നു ശന്പളം പോലും നൽകാതെ പിരിച്ചുവിട്ടതിനു പുറമേ പുതുക്കിയ ശന്പളം തരില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി.ശന്പള കുടിശിക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പത്തനംതിട്ട കളക്ടറേറ്റിനു മുന്പിൽ ധർണ നടത്തി. കെപിസിസി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.