കോഴഞ്ചേരി: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ ഇരുവശങ്ങളും കച്ചവടക്കാര്‍ കൈയേറുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ മൂലം കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കഴിയുന്നില്ല.
ദിവസം കഴിയുന്തോറും ഈ പാതയിലുടെയുള്ള വാഹനങ്ങളുടെ സഞ്ചാരം പെരുകുകയാണ്. ആധുനിക നിലവാരത്തില്‍ റോഡ് നവീകരിച്ചത് മൂലം വേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്. ടികെ റോഡിലെ ഇരവിപേരൂരിലാണ് കച്ചവടക്കാര്‍ ഏറെ കൈയേറിയിരിക്കുന്നത്.
തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ മുമ്പിലൂടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. ടെന്റുകള്‍ നിർമിച്ചാണ് വന്‍തോതില്‍ കച്ചവടം നടക്കുന്നത്. റോഡില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടാണ് സാധനങ്ങള്‍ ആളുകള്‍ വാങ്ങുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഇരവിപേരൂര്‍ മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പലചരക്ക് പച്ചക്കറി വ്യാപാരങ്ങളും ഇതിനോടൊപ്പം പെട്ടിക്കടകളും സജീവമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ വാഹനങ്ങളില്‍ നിന്നിറങ്ങാതെ തന്നെയാണ് ചായയും ലഘു ഭക്ഷണങ്ങളും മറ്റുംവാങ്ങി കഴിക്കുന്നത്.
പെട്ടിക്കടകള്‍ സ്ഥിതിചെയ്യുന്നിടത്ത് റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ അലക്ഷ്യമായിട്ടാണ് പാര്‍ക്കുചെയ്യുന്നത്. പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട് വലിയ ബോര്‍ഡുകള്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളാണ് ഇത്തരംസ്ഥാപനങ്ങളിലെ തൊഴിലാളികൾ.
പച്ചക്കറികളും മറ്റു സാധനങ്ങളും വലിയ ടെമ്പോകളില്‍ കൊണ്ടുവന്ന് റോഡിന്റെ വീതിയുള്ള ഭാഗങ്ങളില്‍ ഇറക്കും. രാത്രിയാകുമ്പോള്‍ കച്ചവടം അവസാനിപ്പിച്ച് തിരികെപ്പോകുകയും ചെയ്യും.
ടികെ റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരം കച്ചവടം നടത്തുന്ന വന്‍ സംഘങ്ങളാണ്. ഇത്തരം കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും മാറിക്കൊണ്ടിരിക്കും. പൊതു നിരത്തുകള്‍ കൈയേറി ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് രാഷ്ട്രീയപാർട്ടികളാണെന്നും പറയുന്നു.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുമതി വാങ്ങി സർക്കാരിന്റെ നിയമത്തിനു വിധേയമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരം കച്ചവടം മൂലം വന്‍ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു. പൊതു നിരത്തുകളിലെ കച്ചവടങ്ങളെപ്പറ്റി യാതൊരു വിധ അന്വേഷണവും ഒരുദ്യോഗസ്ഥനും നടത്താറില്ല.
വന്‍ ലോബിയാണ് റോഡ് കൈയേറി അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി കച്ചവടം നടത്തുന്നതെന്നും പറയപ്പെടുന്നു. ഇവര്‍ക്ക് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാത്ത രാഷ്ട്രീയ സ്വാധീനവുമുണ്ട്. ഇത്തരം കച്ചവടം മൂലം ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി പോലീസ് ഉദ്യോസ്ഥര്പോലും മൗനം പാലിക്കുകയാണ്.
റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമായി ഒരിടത്തും നടക്കുന്നില്ല.
ദിവസം കഴിയുന്തോറും ഈ പാതയിലുടെയുള്ള വാഹനങ്ങളുടെ സഞ്ചാരം പെരുകുകയാണ്. ആധുനിക നിലവാരത്തില്‍ റോഡ് നവീകരിച്ചത് മൂലം വേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്. ടികെ റോഡിലെ ഇരവിപേരൂരിലാണ് കച്ചവടക്കാര്‍ ഏറെ കൈയേറിയിരിക്കുന്നത്.
തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ മുമ്പിലൂടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. ടെന്റുകള്‍ നിർമിച്ചാണ് വന്‍തോതില്‍ കച്ചവടം നടക്കുന്നത്. റോഡില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തിട്ടാണ് സാധനങ്ങള്‍ ആളുകള്‍ വാങ്ങുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഇരവിപേരൂര്‍ മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പലചരക്ക് പച്ചക്കറി വ്യാപാരങ്ങളും ഇതിനോടൊപ്പം പെട്ടിക്കടകളും സജീവമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ വാഹനങ്ങളില്‍ നിന്നിറങ്ങാതെ തന്നെയാണ് ചായയും ലഘു ഭക്ഷണങ്ങളും മറ്റുംവാങ്ങി കഴിക്കുന്നത്.
പെട്ടിക്കടകള്‍ സ്ഥിതിചെയ്യുന്നിടത്ത് റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങള്‍ അലക്ഷ്യമായിട്ടാണ് പാര്‍ക്കുചെയ്യുന്നത്. പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട് വലിയ ബോര്‍ഡുകള്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളാണ് ഇത്തരംസ്ഥാപനങ്ങളിലെ തൊഴിലാളികൾ.
പച്ചക്കറികളും മറ്റു സാധനങ്ങളും വലിയ ടെമ്പോകളില്‍ കൊണ്ടുവന്ന് റോഡിന്റെ വീതിയുള്ള ഭാഗങ്ങളില്‍ ഇറക്കും. രാത്രിയാകുമ്പോള്‍ കച്ചവടം അവസാനിപ്പിച്ച് തിരികെപ്പോകുകയും ചെയ്യും.
ടികെ റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരം കച്ചവടം നടത്തുന്ന വന്‍ സംഘങ്ങളാണ്. ഇത്തരം കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും മാറിക്കൊണ്ടിരിക്കും. പൊതു നിരത്തുകള്‍ കൈയേറി ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് രാഷ്ട്രീയപാർട്ടികളാണെന്നും പറയുന്നു.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുമതി വാങ്ങി സർക്കാരിന്റെ നിയമത്തിനു വിധേയമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരം കച്ചവടം മൂലം വന്‍ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു. പൊതു നിരത്തുകളിലെ കച്ചവടങ്ങളെപ്പറ്റി യാതൊരു വിധ അന്വേഷണവും ഒരുദ്യോഗസ്ഥനും നടത്താറില്ല.
വന്‍ ലോബിയാണ് റോഡ് കൈയേറി അന്യസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി കച്ചവടം നടത്തുന്നതെന്നും പറയപ്പെടുന്നു. ഇവര്‍ക്ക് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാത്ത രാഷ്ട്രീയ സ്വാധീനവുമുണ്ട്. ഇത്തരം കച്ചവടം മൂലം ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റി പോലീസ് ഉദ്യോസ്ഥര്പോലും മൗനം പാലിക്കുകയാണ്.
റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമായി ഒരിടത്തും നടക്കുന്നില്ല.