ന്യൂഡൽഹി: 500 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഡൽഹി പോലീസിനോട് തയ്യൽക്കാരന്റെ വെളിപ്പെടുത്തൽ. സുനിൽ രസ്തോഗി(38) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ 12 വർഷത്തിനിടെ അഞ്ഞൂറു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.2,500 പെണ്‍കുട്ടികളെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളെയാണ് ഇയാൾകൂടുതലും ലക്ഷ്യം വച്ചിരുന്നത്. കുട്ടികളെ പീഡിപ്പിച്ച ശേഷമാണ് പലപ്പോഴും ഇയാൾ ജോലിക്ക് എത്തിയിരുന്നത്.
2004ൽ മയൂർ വിഹാറിൽ അയൽവാസിയായ പെണ്‍കുട്ടിയെയാണ് ഇയാൾ ആദ്യമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഇയാൾ കുടുംബത്തോടൊപ്പം അവിടെ നിന്നു നാടുവിട്ടു.
കൂടുതൽ സംഭവങ്ങളിലും പെണ്‍കുട്ടികളോ അവരുടെ മാതാപിതാക്കളോ പരാതി നൽകാത്തതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ ആറു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡനവുമായി ബന്ധപ്പെട്ട് 2006 ൽ ഇയാൾ രുദ്രാപുരിൽ ആറുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1990ൽ മാതാപിതാക്കൾക്കൊപ്പമാണ് സുനിൽ രസ്തോഗി ഡൽഹിയിലെ
ത്തിയത്
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ 12 വർഷത്തിനിടെ അഞ്ഞൂറു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.2,500 പെണ്‍കുട്ടികളെ ഇയാൾ അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളെയാണ് ഇയാൾകൂടുതലും ലക്ഷ്യം വച്ചിരുന്നത്. കുട്ടികളെ പീഡിപ്പിച്ച ശേഷമാണ് പലപ്പോഴും ഇയാൾ ജോലിക്ക് എത്തിയിരുന്നത്.
2004ൽ മയൂർ വിഹാറിൽ അയൽവാസിയായ പെണ്‍കുട്ടിയെയാണ് ഇയാൾ ആദ്യമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഇയാൾ കുടുംബത്തോടൊപ്പം അവിടെ നിന്നു നാടുവിട്ടു.
കൂടുതൽ സംഭവങ്ങളിലും പെണ്‍കുട്ടികളോ അവരുടെ മാതാപിതാക്കളോ പരാതി നൽകാത്തതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ ആറു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പീഡനവുമായി ബന്ധപ്പെട്ട് 2006 ൽ ഇയാൾ രുദ്രാപുരിൽ ആറുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1990ൽ മാതാപിതാക്കൾക്കൊപ്പമാണ് സുനിൽ രസ്തോഗി ഡൽഹിയിലെ
ത്തിയത്