കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കണമെന്ന ആവശ്യം ശക്തമായി. ഡിസംബർ 15ന് അടയ്ക്കുകയും മാർച്ച് 15ന് തുറക്കുകയും ചെയ്യുന്നതായിരുന്നു പതിവ്.
എന്നാൽ, കുട്ടനാട്ടിലെ നെൽകൃഷി താമസിച്ചതിനാലാണ് ഷട്ടർ തുറക്കുന്നത് അധികൃതർ നീട്ടുന്നത്. കുട്ടിനാട്ടിലെ വിളവെടുപ്പ് രണ്ടാഴ്ചകൊണ്ടു പൂർത്തിയാകും. കോട്ടയം, ആലപ്പുഴ, ജില്ലാ റവന്യു, കൃഷി, വകുപ്പുകളുടെ സംയുക്ത യോഗമാണ് ഷട്ടർ തുറക്കുന്ന തീയതി തീരുമാനിക്കുന്നത്. ഇതിനായുള്ള ആലോചനായോഗം നീളുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.
ഡിസംബറിൽ ഷട്ടറുകൾ അടച്ചതു മുതൽ ജലാശയങ്ങളിൽ ഒഴുക്ക് നിലച്ച് മലിനമായി. ജലത്തിലെ അമ്ലത്വം മൂലം കക്കകളും ആമയും ചത്തു ചീഞ്ഞതോടെ ജനജീവിതം ദുസഹമായി. ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
എന്നാൽ, കുട്ടനാട്ടിലെ നെൽകൃഷി താമസിച്ചതിനാലാണ് ഷട്ടർ തുറക്കുന്നത് അധികൃതർ നീട്ടുന്നത്. കുട്ടിനാട്ടിലെ വിളവെടുപ്പ് രണ്ടാഴ്ചകൊണ്ടു പൂർത്തിയാകും. കോട്ടയം, ആലപ്പുഴ, ജില്ലാ റവന്യു, കൃഷി, വകുപ്പുകളുടെ സംയുക്ത യോഗമാണ് ഷട്ടർ തുറക്കുന്ന തീയതി തീരുമാനിക്കുന്നത്. ഇതിനായുള്ള ആലോചനായോഗം നീളുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.
ഡിസംബറിൽ ഷട്ടറുകൾ അടച്ചതു മുതൽ ജലാശയങ്ങളിൽ ഒഴുക്ക് നിലച്ച് മലിനമായി. ജലത്തിലെ അമ്ലത്വം മൂലം കക്കകളും ആമയും ചത്തു ചീഞ്ഞതോടെ ജനജീവിതം ദുസഹമായി. ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.