ചണ്ഡിഗഡ്: 58 കിലോഗ്രാം കഞ്ചാവ്- മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടികൂടാൻ പോലീസിനു സഹായകമായി പോലീസ് നായകൾ. പഞ്ചാബിലെ ബർണാല, ഭട്ടിൻഡ ജില്ലകളിൽനിന്നാണ് പരിശീലനം നേടിയ നായകളുടെ സഹായത്തോടെ പോലീസ് വൻ കഞ്ചാവ്-മയക്കുമരുന്നു വേട്ട നടത്തിയത്.
മയക്കുമരുന്നു കഞ്ചാവ് കൈമാറ്റം തടയുന്നതിനായി നഗര ങ്ങളിൽ നായകളെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പോലീസിനോടു നിർദേശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പഞ്ചാബിൽ ലഹരി ഉത്പന്നങ്ങളിലൂടെ വോട്ടർമാരെ വശീകരിക്കാൻ ശ്രമം നടക്കുമെന്ന ആശങ്കയെത്തുടർന്നാണ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം നൽകിയത്.
നായകളെ പരിശീലിപ്പിക്കുന്നതിനായി പഞ്ചാബ് പോലീസ് അക്കാഡമിക്ക് 1.25 കോടി രൂപയാണു സർക്കാർ അനുവദിച്ചിരിക്കുന്നത്.
മയക്കുമരുന്നു കഞ്ചാവ് കൈമാറ്റം തടയുന്നതിനായി നഗര ങ്ങളിൽ നായകളെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പോലീസിനോടു നിർദേശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പഞ്ചാബിൽ ലഹരി ഉത്പന്നങ്ങളിലൂടെ വോട്ടർമാരെ വശീകരിക്കാൻ ശ്രമം നടക്കുമെന്ന ആശങ്കയെത്തുടർന്നാണ് കമ്മീഷൻ ഇത്തരത്തിൽ നിർദേശം നൽകിയത്.
നായകളെ പരിശീലിപ്പിക്കുന്നതിനായി പഞ്ചാബ് പോലീസ് അക്കാഡമിക്ക് 1.25 കോടി രൂപയാണു സർക്കാർ അനുവദിച്ചിരിക്കുന്നത്.