കേളകം: ദേശീയപാതയോരത്തു നിന്നു മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് ഇതിൽ ഒരെണ്ണം കേളകത്തേക്കു മാറ്റി സ്ഥാപിക്കാൻ നീക്കം. കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ബിവറേജസ് ഔട്ട് ലെറ്റാണ് കേളകത്തേയ്ക്ക് മാറ്റാൻ നീക്കം നടക്കുന്നത്.
ഇതിനായി രണ്ട് സ്ഥലങ്ങൾ പരിഗണിക്കുന്നതിൽ പ്രഥമ പരിഗണന കേളകത്തിനാണെന്നറിയുന്നു. കേളകത്ത് മുമ്പുണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് മുൻ സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചതായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റ് കേളകത്തു വരാൻ ചില സംഘടനകളും, രാഷ്ട്രീയ സമ്മർദവും ഉണ്ടെന്നാണറിയുന്നത്.
മുന്പ് മലയോരത്ത ഏക ഔട്ട് ലെറ്റായിരുന്ന സമയത്ത് ലഭിച്ച ഉയർന്ന വരുമാനമാണ് കേളകത്തേയ്ക്ക് ബിവറേജസ് ഔട്ട് ലെറ്റ് മാറ്റുവാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഏപ്രിൽ ആദ്യവാരം പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.
ഇതിനായി രണ്ട് സ്ഥലങ്ങൾ പരിഗണിക്കുന്നതിൽ പ്രഥമ പരിഗണന കേളകത്തിനാണെന്നറിയുന്നു. കേളകത്ത് മുമ്പുണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് മുൻ സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചതായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റ് കേളകത്തു വരാൻ ചില സംഘടനകളും, രാഷ്ട്രീയ സമ്മർദവും ഉണ്ടെന്നാണറിയുന്നത്.
മുന്പ് മലയോരത്ത ഏക ഔട്ട് ലെറ്റായിരുന്ന സമയത്ത് ലഭിച്ച ഉയർന്ന വരുമാനമാണ് കേളകത്തേയ്ക്ക് ബിവറേജസ് ഔട്ട് ലെറ്റ് മാറ്റുവാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ഏപ്രിൽ ആദ്യവാരം പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.