ധാക്ക: കഴിഞ്ഞ ജൂലൈ ഒന്നിനു ധാക്കയിലെ കഫേയിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിലൊരാൾ അറസ്റ്റിൽ. ജമാത്തുൾ മുജാഹിദീന്റെ വടക്കൻ മേഖലാ കമാൻഡർ ജഹാംഗിർ അലാം ആണ് അറസ്റ്റിലായത്.
ധാക്കയുടെ 100 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയുള്ള ടാംഗെയിലിൽ നടന്ന റെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്. കഫേയിൽ നടന്ന വെടിവയപ്പിൽ വിദേശികളുൾപ്പെടെ 22 പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ തമീം അഹമ്മദ് ചൗദരി നേരത്തേ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.
ധാക്കയുടെ 100 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറിയുള്ള ടാംഗെയിലിൽ നടന്ന റെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്. കഫേയിൽ നടന്ന വെടിവയപ്പിൽ വിദേശികളുൾപ്പെടെ 22 പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ തമീം അഹമ്മദ് ചൗദരി നേരത്തേ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.