ന്യൂഡൽഹി: അന്താരാഷ് ട്ര അതിർത്തിയിൽ ആക്രമണം നടത്തി 30 ഇന്ത്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയിലാണ് ഇത്.
സെപ്റ്റംബറിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന തു നുണയാണെന്നും ലോകത്തെ കളിപ്പിക്കാനുള്ള വെറും നാടകമാണെന്നും ഹാഫിസ് സയീദ് ആരോപിച്ചു.
എന്നാൽ, സയിദിന്റെ അവകാശവാദം ഇന്ത്യൻ സൈന്യം നിഷേധിച്ചു. അഖ്നൂരിൽ 30 സൈനികരെ വധിക്കുന്നതുപോയിട്ട് 30 സൈനികർക്കു പരിക്കേൽപ്പിക്കാൻപോലും ഭീകരർക്കു കഴിഞ്ഞിട്ടില്ലെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. ക്യാമ്പ് ആക്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ഒരു പോറൽപോലുമേൽക്കാതെ ‘’’’ചെറുപ്പക്കാർ’ തിരിച്ചെത്തിയെന്നും സയീദ് പറയുന്നു.
പാക് അധീന കാഷ്മീരിലെ മുസഫറാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് സയീദിന്റെ പ്രസ്താവനയെന്നാണു സൂചന.
സെപ്റ്റംബറിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന തു നുണയാണെന്നും ലോകത്തെ കളിപ്പിക്കാനുള്ള വെറും നാടകമാണെന്നും ഹാഫിസ് സയീദ് ആരോപിച്ചു.
എന്നാൽ, സയിദിന്റെ അവകാശവാദം ഇന്ത്യൻ സൈന്യം നിഷേധിച്ചു. അഖ്നൂരിൽ 30 സൈനികരെ വധിക്കുന്നതുപോയിട്ട് 30 സൈനികർക്കു പരിക്കേൽപ്പിക്കാൻപോലും ഭീകരർക്കു കഴിഞ്ഞിട്ടില്ലെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി. ക്യാമ്പ് ആക്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ഒരു പോറൽപോലുമേൽക്കാതെ ‘’’’ചെറുപ്പക്കാർ’ തിരിച്ചെത്തിയെന്നും സയീദ് പറയുന്നു.
പാക് അധീന കാഷ്മീരിലെ മുസഫറാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് സയീദിന്റെ പ്രസ്താവനയെന്നാണു സൂചന.