ലക്നോ: പിളർപ്പ് ഭീഷണി തുടരുന്നതിനിടയിലും ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സമാജ്വാദി പാർട്ടിയുടെ നീക്കം. പാർട്ടി ചിഹ്നമായ സൈക്കിളിനു വേണ്ടി അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന പക്ഷവും മുലായം വിഭാഗവും അവകാശവാദം തുടരുന്നതിനിടെയാണ് സഖ്യത്തിന് ആലോചന. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന വിഭാഗമാണു കോൺഗ്രസിനൊപ്പം ചേരുക.
അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്ക ഗാന്ധിയും ചേർന്നുള്ള പ്രചാരണമുൾപ്പെടെയാണ് ആലോചനയിൽ. അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സംയുക്തമായി തീരുമാനം പ്രഖ്യാപിക്കുമെന്നും അറിയുന്നു.
ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം രണ്ടുദിവസത്തിനകം ഇരുപാർട്ടികളുടെയും നേതൃത്വം പ്രഖ്യാപിച്ചേക്കും. നിയമസഭയിലേക്ക് അടുത്തമാസം നടക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ്പിയും ഉയർത്തുന്ന കനത്ത വെല്ലുവിളി മറികടക്കാൻ സഖ്യം അനിവാര്യമാണെന്നാണ് അഖിലേഷ് യാദവ് പക്ഷം പറയുന്നത്. കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ തുടക്കംമുതലുള്ള നിലപാട്. സഖ്യം സംബന്ധിച്ച സമ്പൂർണധാരണയായെന്നും രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഡിംപിൾ യാദവും കോൺഗ്രസിന്റെ താരപ്രചാരക പ്രിയങ്കയും ചേർന്നായിരിക്കും പ്രചാരണം.
രണ്ടുപേരും പ്രചാരണത്തിന് ഇറങ്ങിയാൽ കാര്യങ്ങൾ അനുകൂലമാക്കാനാകുമെന്നാണു വിലയിരുത്തൽ. ഡിംപിൾ കനൗജിൽ നിന്നുള്ള എംപിയാണ്. പ്രിയങ്കയാകട്ടെ, അമ്മ സോണിയയുടെയും സഹോദരൻ രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുനേതാക്കൾക്കും ഭാരിച്ച ഉത്തരാവാദിത്വമായിരിക്കും നിർവഹിക്കാനാവുക.
സഖ്യകക്ഷികൾക്കായി 112 സീറ്റുകൾ എസ്പി നേതൃത്വം ഒഴിച്ചിടും. ഇതിൽ 90 എണ്ണം കോൺഗ്രസിനാണ്. അവശേഷിച്ചതു രാഷ്ട്രീയ ലോക്ദൾ ഉൾപ്പെടെ പാർട്ടികൾക്കു നൽകും. സഖ്യത്തോട് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും മകരസംക്രാന്തിക്കു മുമ്പ് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, തീരുമാനം വൈകിയെന്നു പരിതപിക്കുന്ന നേതാക്കളുമുണ്ട്.
അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്ക ഗാന്ധിയും ചേർന്നുള്ള പ്രചാരണമുൾപ്പെടെയാണ് ആലോചനയിൽ. അഖിലേഷ് യാദവും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സംയുക്തമായി തീരുമാനം പ്രഖ്യാപിക്കുമെന്നും അറിയുന്നു.
ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം രണ്ടുദിവസത്തിനകം ഇരുപാർട്ടികളുടെയും നേതൃത്വം പ്രഖ്യാപിച്ചേക്കും. നിയമസഭയിലേക്ക് അടുത്തമാസം നടക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ്പിയും ഉയർത്തുന്ന കനത്ത വെല്ലുവിളി മറികടക്കാൻ സഖ്യം അനിവാര്യമാണെന്നാണ് അഖിലേഷ് യാദവ് പക്ഷം പറയുന്നത്. കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടണമെന്നായിരുന്നു അഖിലേഷ് യാദവിന്റെ തുടക്കംമുതലുള്ള നിലപാട്. സഖ്യം സംബന്ധിച്ച സമ്പൂർണധാരണയായെന്നും രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഡിംപിൾ യാദവും കോൺഗ്രസിന്റെ താരപ്രചാരക പ്രിയങ്കയും ചേർന്നായിരിക്കും പ്രചാരണം.
രണ്ടുപേരും പ്രചാരണത്തിന് ഇറങ്ങിയാൽ കാര്യങ്ങൾ അനുകൂലമാക്കാനാകുമെന്നാണു വിലയിരുത്തൽ. ഡിംപിൾ കനൗജിൽ നിന്നുള്ള എംപിയാണ്. പ്രിയങ്കയാകട്ടെ, അമ്മ സോണിയയുടെയും സഹോദരൻ രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുനേതാക്കൾക്കും ഭാരിച്ച ഉത്തരാവാദിത്വമായിരിക്കും നിർവഹിക്കാനാവുക.
സഖ്യകക്ഷികൾക്കായി 112 സീറ്റുകൾ എസ്പി നേതൃത്വം ഒഴിച്ചിടും. ഇതിൽ 90 എണ്ണം കോൺഗ്രസിനാണ്. അവശേഷിച്ചതു രാഷ്ട്രീയ ലോക്ദൾ ഉൾപ്പെടെ പാർട്ടികൾക്കു നൽകും. സഖ്യത്തോട് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും മകരസംക്രാന്തിക്കു മുമ്പ് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, തീരുമാനം വൈകിയെന്നു പരിതപിക്കുന്ന നേതാക്കളുമുണ്ട്.