ന്യൂഡൽഹി: സമാജ് വാദി പാർട്ടിയിൽ അവകാശത്തർക്കം മുറുകിയും അയഞ്ഞും നിൽക്കുന്നതിനിടെ സൈക്കിൾ ചിഹ്നം ആർക്കെന്നും പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ.
പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചു മുലായം സിംഗ് യാദവ് ഒരുപക്ഷത്തും മകൻ അഖിലേഷ് യാദവ് മറുപക്ഷത്തും ശക്തമായി നിലയുറപ്പിച്ചതോടെ അഞ്ചര മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റി വയ്ക്കുകയായിരുന്നു. തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും.
ഇരുപക്ഷത്തിന്റെയും വാദങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ കേട്ടു. അവകാശമുന്നയിച്ച് മുലായം സിംഗും സഹോദരൻ ശിവ്പാൽ യാദവും എത്തിയപ്പോൾ അഖിലേഷ് തന്റെ അമ്മാവൻ രാം ഗോപാൽ യാദവിനെയും പാർട്ടി എംപി നരേഷ് യാദവിനെയുമാണ് തെരഞ്ഞെടുപ്പു കമ്മീഷനിലേക്കയച്ചത്.
പാർട്ടിയിലെ ഭൂരിപക്ഷം തങ്ങളോടൊപ്പമാണെന്നാണ് അഖിലേഷിന്റെ പക്ഷം അവകാശപ്പെടുന്നത്. അഖിലേഷ് ക്യാമ്പിനു വേണ്ടി കോണ്ഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിൽ വാദം നടത്തി യത്.
പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചു മുലായം സിംഗ് യാദവ് ഒരുപക്ഷത്തും മകൻ അഖിലേഷ് യാദവ് മറുപക്ഷത്തും ശക്തമായി നിലയുറപ്പിച്ചതോടെ അഞ്ചര മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷൻ മാറ്റി വയ്ക്കുകയായിരുന്നു. തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും.
ഇരുപക്ഷത്തിന്റെയും വാദങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ കേട്ടു. അവകാശമുന്നയിച്ച് മുലായം സിംഗും സഹോദരൻ ശിവ്പാൽ യാദവും എത്തിയപ്പോൾ അഖിലേഷ് തന്റെ അമ്മാവൻ രാം ഗോപാൽ യാദവിനെയും പാർട്ടി എംപി നരേഷ് യാദവിനെയുമാണ് തെരഞ്ഞെടുപ്പു കമ്മീഷനിലേക്കയച്ചത്.
പാർട്ടിയിലെ ഭൂരിപക്ഷം തങ്ങളോടൊപ്പമാണെന്നാണ് അഖിലേഷിന്റെ പക്ഷം അവകാശപ്പെടുന്നത്. അഖിലേഷ് ക്യാമ്പിനു വേണ്ടി കോണ്ഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിൽ വാദം നടത്തി യത്.