ന്യൂഡൽഹി: ഖാദി-ഗ്രാമീണ വ്യവസായ കോർപറേഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചതുമൂലമുണ്ടായ വിവാദം അനാവശ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സംഭവത്തെ കളിയാക്കി മംഗൾയാൻ പ്രതിഭാസം എന്നു രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. മംഗൾയാൻ നടക്കാൻ താനാണു കാരണമെന്നു മോദി പറഞ്ഞു നടക്കുന്നതുപോലെ ഖാദിയെയും തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നു രാഹുൽ കളിയാക്കി.
ഖാദിയും ഗാന്ധിജിയും നമ്മുടെ രാജ്യത്തിന്റെ സ്വദേശിവത്കരണത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഗാന്ധിജിയുടെ ചിത്രം ഇതിൽനിന്നു മാറ്റിയത് നിന്ദയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. “ഗാന്ധിജിയെ ഖാദിയുടെ കലണ്ടറിൽനിന്നു മോദി ബാബു നീക്കം ചെയ്തു. ഗാന്ധിജി രാഷ്ട്രപിതാവാണ്. മോദി ജി ഇതെന്താണ്” - പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.
എന്നാൽ, വിവാദം അനാവശ്യമാണെന്നും ഖാദി കോർപറേഷന്റെ കലണ്ടറിൽ ഗാന്ധിജിയുടെ ചിത്രം മാത്രമേ പതിക്കാവൂ എന്നു നിയമമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1996, 2002, 2005, 2011, 2012, 2013, 2016 വർഷങ്ങളിലെ കലണ്ടറിലും ഡയറിയിലും ഗാന്ധിജി ഇല്ലായിരുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് ഖാദി ഉത്പന്നങ്ങളുടെ വില്പന വർധന ഏഴു ശതമാനം മാത്രമായിരുന്നെന്നും കഴിഞ്ഞ രണ്ടുവർഷം കൊണ്ട് ഇതു 34 ശതമാനമായെന്നും വിവാദത്തിനു പിന്നിലുള്ളവർ ഓർക്കണമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഖാദിയും ഗാന്ധിജിയും നമ്മുടെ രാജ്യത്തിന്റെ സ്വദേശിവത്കരണത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഗാന്ധിജിയുടെ ചിത്രം ഇതിൽനിന്നു മാറ്റിയത് നിന്ദയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. “ഗാന്ധിജിയെ ഖാദിയുടെ കലണ്ടറിൽനിന്നു മോദി ബാബു നീക്കം ചെയ്തു. ഗാന്ധിജി രാഷ്ട്രപിതാവാണ്. മോദി ജി ഇതെന്താണ്” - പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.
എന്നാൽ, വിവാദം അനാവശ്യമാണെന്നും ഖാദി കോർപറേഷന്റെ കലണ്ടറിൽ ഗാന്ധിജിയുടെ ചിത്രം മാത്രമേ പതിക്കാവൂ എന്നു നിയമമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1996, 2002, 2005, 2011, 2012, 2013, 2016 വർഷങ്ങളിലെ കലണ്ടറിലും ഡയറിയിലും ഗാന്ധിജി ഇല്ലായിരുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് ഖാദി ഉത്പന്നങ്ങളുടെ വില്പന വർധന ഏഴു ശതമാനം മാത്രമായിരുന്നെന്നും കഴിഞ്ഞ രണ്ടുവർഷം കൊണ്ട് ഇതു 34 ശതമാനമായെന്നും വിവാദത്തിനു പിന്നിലുള്ളവർ ഓർക്കണമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.