ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപമുള്ള മെസാ സൈനികവിമാനത്താവളത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ റോക്കറ്റാക്രമണം നടത്തിയത് മേഖലയിൽ സംഘർഷം വളർത്തി.
ഇസ്രയേൽ ഭീകരരെ തുണയ്ക്കുകയാണെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്നും സിറിയൻ സൈനിക കമാൻഡ് വക്താവ് മുന്നറിയിപ്പു നൽകി.
വടക്കൻ ഇസ്രയേലിലെ തിബേരിയസ് തടാകപരിസരത്തുനിന്നാണ് റോക്കറ്റുകൾ വന്നതെന്നും നിരവധി റോക്കറ്റുകൾ മെസാ സൈനിക വിമാനത്താവളത്തിൽ പതിച്ചെന്നും സിറിയ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന റോക്കറ്റ് ആക്രമണത്തെത്തുടർന്നു തീപിടിത്തമുണ്ടായി. അസാദിന്റെ സ്പെഷൽ സൈനിക വിഭാഗമായ റിപ്പബ്ളിക്കൻ ഗാർഡ്സിന്റെ നിയന്ത്രണത്തിലുള്ള മെസാ തന്ത്രപ്രധാന വിമാനത്താവളമാണ്.
മെസായിലെ ഏതാനും സൈനിക സംവിധാനങ്ങൾ തീപിടിത്തത്തിൽ നശിച്ചു. വിമത മേഖലകളിലേക്ക് സിറിയൻ സൈന്യം റോക്കറ്റ് ആക്രമണം നടത്തിയിരുന്നത് മെസായിൽനിന്നാണ്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ കൊട്ടാരത്തിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണു മെസാ.വിമാനത്താവളത്തിൽനിന്നു തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രേലി മേഖലയിൽനിന്നു സിറിയൻ പ്രദേശത്ത് ആക്രമണം നടക്കുന്നത് രണ്ടുമാസത്തിനുള്ളിൽ രണ്ടാംതവണയാണ്. സിറിയയിൽ അസാദ് സൈനികരെ സഹായിക്കുന്ന ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ഇസ്രേലികൾ ആക്രമണം നടത്തുന്നത്.
ഡിസംബർ ആദ്യം ഗോലാൻകുന്നുകളിൽനിന്ന് ഇസ്രേലി സൈന്യം സിറിയയിലേക്കു നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയുണ്ടായി.
ഇതിനിടെ ഡമാസ്കസിനു സമീപമുള്ള ബസിമാ ഗ്രാമം വിമതരിൽനിന്നു സിറിയൻസൈന്യം തിരിച്ചുപിടിച്ചു.കനത്ത വ്യോമാക്രമണത്തിനുശേഷം ഹിസ്ബുള്ള പോരാളികളുടെ പിന്തുണയോടെയാണ് സിറിയൻ സേന ബസിമായുടെ നിയന്ത്രണം കൈയടക്കിയത്.
ഇസ്രയേൽ ഭീകരരെ തുണയ്ക്കുകയാണെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്നും സിറിയൻ സൈനിക കമാൻഡ് വക്താവ് മുന്നറിയിപ്പു നൽകി.
വടക്കൻ ഇസ്രയേലിലെ തിബേരിയസ് തടാകപരിസരത്തുനിന്നാണ് റോക്കറ്റുകൾ വന്നതെന്നും നിരവധി റോക്കറ്റുകൾ മെസാ സൈനിക വിമാനത്താവളത്തിൽ പതിച്ചെന്നും സിറിയ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന റോക്കറ്റ് ആക്രമണത്തെത്തുടർന്നു തീപിടിത്തമുണ്ടായി. അസാദിന്റെ സ്പെഷൽ സൈനിക വിഭാഗമായ റിപ്പബ്ളിക്കൻ ഗാർഡ്സിന്റെ നിയന്ത്രണത്തിലുള്ള മെസാ തന്ത്രപ്രധാന വിമാനത്താവളമാണ്.
മെസായിലെ ഏതാനും സൈനിക സംവിധാനങ്ങൾ തീപിടിത്തത്തിൽ നശിച്ചു. വിമത മേഖലകളിലേക്ക് സിറിയൻ സൈന്യം റോക്കറ്റ് ആക്രമണം നടത്തിയിരുന്നത് മെസായിൽനിന്നാണ്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ കൊട്ടാരത്തിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണു മെസാ.വിമാനത്താവളത്തിൽനിന്നു തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രേലി മേഖലയിൽനിന്നു സിറിയൻ പ്രദേശത്ത് ആക്രമണം നടക്കുന്നത് രണ്ടുമാസത്തിനുള്ളിൽ രണ്ടാംതവണയാണ്. സിറിയയിൽ അസാദ് സൈനികരെ സഹായിക്കുന്ന ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ഇസ്രേലികൾ ആക്രമണം നടത്തുന്നത്.
ഡിസംബർ ആദ്യം ഗോലാൻകുന്നുകളിൽനിന്ന് ഇസ്രേലി സൈന്യം സിറിയയിലേക്കു നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയുണ്ടായി.
ഇതിനിടെ ഡമാസ്കസിനു സമീപമുള്ള ബസിമാ ഗ്രാമം വിമതരിൽനിന്നു സിറിയൻസൈന്യം തിരിച്ചുപിടിച്ചു.കനത്ത വ്യോമാക്രമണത്തിനുശേഷം ഹിസ്ബുള്ള പോരാളികളുടെ പിന്തുണയോടെയാണ് സിറിയൻ സേന ബസിമായുടെ നിയന്ത്രണം കൈയടക്കിയത്.