ബെയ്ജിംഗ്: ദക്ഷിണചൈന സമുദ്രത്തിൽ ചൈന നിർമിച്ച ദ്വീപുകളിലേക്കുള്ള പ്രവേശനം തടസപ്പെടുത്താൻ അമേരിക്ക ശ്രമിച്ചാൽ വൻയുദ്ധം ഉണ്ടാവുമെന്നു ചൈനയുടെ ഭീഷണി.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസാണ് മുഖപ്രസംഗത്തിൽ അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകിയത്. ട്രംപിന്റെ നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ടില്ലേർസൺ സെനറ്റിൽ നൽകിയ മൊഴിയിലാണ് ദക്ഷിണചൈനാ സമുദ്രത്തിലെ ചൈനയുടെ നടപടികളെക്കുറിച്ചു പരാമർശിച്ചത്. മറ്റു രാജ്യങ്ങൾക്കുകൂടി അവകാശപ്പെട്ട ദക്ഷിണചൈനാ സമുദ്രമേഖലയിൽ ദ്വീപുകൾ നിർമിച്ച ചൈനീസ് നടപടിയെ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേർത്ത പുടിന്റെ നടപടിയോടാണ് ടില്ലേർസൺ താരതമ്യപ്പെടുത്തിയത്.
പുതുതായി അധികാരത്തിലേറുന്ന ട്രംപ് സർക്കാർ ദ്വീപുകളിലേക്കുള്ള ചൈനയുടെ പ്രവേശനം തടയുമെന്നും ടില്ലേർസൺ കൂട്ടിച്ചേർത്തു.
ചൈനയുമായി വൻയുദ്ധത്തിനു വാഷിംഗ്ടൺ തയാറല്ലെങ്കിൽ ഇത്തരമൊരു നീക്കം വിജയിക്കാൻ പോകുന്നില്ലെന്നു മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ഇതേസമയം, ചൈനീസ് വിദേശമന്ത്രാലയം കരുതലോടെയാണു പ്രതികരിച്ചത്. ഇരു രാജ്യങ്ങൾക്കും പൊതുവായ ഏറെ താത്പര്യങ്ങളുണ്ടെന്നും അന്തർദേശീയ സമാധാനം ഉറപ്പാക്കുന്നതിനു സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രാലയ വക്താവ് ലുകാംഗ് ചൂണ്ടിക്കാട്ടി.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസാണ് മുഖപ്രസംഗത്തിൽ അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകിയത്. ട്രംപിന്റെ നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ടില്ലേർസൺ സെനറ്റിൽ നൽകിയ മൊഴിയിലാണ് ദക്ഷിണചൈനാ സമുദ്രത്തിലെ ചൈനയുടെ നടപടികളെക്കുറിച്ചു പരാമർശിച്ചത്. മറ്റു രാജ്യങ്ങൾക്കുകൂടി അവകാശപ്പെട്ട ദക്ഷിണചൈനാ സമുദ്രമേഖലയിൽ ദ്വീപുകൾ നിർമിച്ച ചൈനീസ് നടപടിയെ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേർത്ത പുടിന്റെ നടപടിയോടാണ് ടില്ലേർസൺ താരതമ്യപ്പെടുത്തിയത്.
പുതുതായി അധികാരത്തിലേറുന്ന ട്രംപ് സർക്കാർ ദ്വീപുകളിലേക്കുള്ള ചൈനയുടെ പ്രവേശനം തടയുമെന്നും ടില്ലേർസൺ കൂട്ടിച്ചേർത്തു.
ചൈനയുമായി വൻയുദ്ധത്തിനു വാഷിംഗ്ടൺ തയാറല്ലെങ്കിൽ ഇത്തരമൊരു നീക്കം വിജയിക്കാൻ പോകുന്നില്ലെന്നു മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ഇതേസമയം, ചൈനീസ് വിദേശമന്ത്രാലയം കരുതലോടെയാണു പ്രതികരിച്ചത്. ഇരു രാജ്യങ്ങൾക്കും പൊതുവായ ഏറെ താത്പര്യങ്ങളുണ്ടെന്നും അന്തർദേശീയ സമാധാനം ഉറപ്പാക്കുന്നതിനു സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രാലയ വക്താവ് ലുകാംഗ് ചൂണ്ടിക്കാട്ടി.