താമരശേരി: ദേശീയ പാത 212 ൽ വട്ടക്കുണ്ട് പാലത്തിനടുത്ത് ഓടികൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഡീസൽ നിറച്ച പ്ലാസ്റ്റിക് ബാരൽ വീണ് ഡീസൽ റോഡിൽ പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു.
കാർ ഡ്രൈവർ കത്തറമ്മൽ തറോൽ ഹൗസിൽ ഷിഹാദ് (22) നിസാര പരിക്കോടെ രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. പുല്ലാഞ്ഞിമേട് ടാർമിക്സിംഗ് യൂണിറ്റിലേക്ക് ഡീസലുമായി അമിതവേഗത്തിൽ പോയ ലോറി വളവ് തിരിച്ചപ്പോൾ ഡീസൽ നിറച്ച പ്ലാസ്റ്റിക് ബാരൽ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. റോഡിലും കാറിലും ഡീസൽ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. മുക്കത്ത് നിന്ന് ഫയർഫോഴ്സെത്തി വെള്ളം ചീറ്റീ ഡീസൽ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മതിയായ സുരക്ഷിതത്വമില്ലാതെ പ്ലാസ്റ്റിക് ബാരലിൽ ഡീസൽ കടത്തിക്കൊണ്ട് പോയതിന് ലോറി ഡ്രൈവർ പെരുന്പള്ളി പുത്തൻപുരയിൽ ജിൻഷാദ് (23) നെതിരേ പോലീസ് കേസെടുത്തു.
കാർ ഡ്രൈവർ കത്തറമ്മൽ തറോൽ ഹൗസിൽ ഷിഹാദ് (22) നിസാര പരിക്കോടെ രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. പുല്ലാഞ്ഞിമേട് ടാർമിക്സിംഗ് യൂണിറ്റിലേക്ക് ഡീസലുമായി അമിതവേഗത്തിൽ പോയ ലോറി വളവ് തിരിച്ചപ്പോൾ ഡീസൽ നിറച്ച പ്ലാസ്റ്റിക് ബാരൽ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. റോഡിലും കാറിലും ഡീസൽ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തരായി. മുക്കത്ത് നിന്ന് ഫയർഫോഴ്സെത്തി വെള്ളം ചീറ്റീ ഡീസൽ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മതിയായ സുരക്ഷിതത്വമില്ലാതെ പ്ലാസ്റ്റിക് ബാരലിൽ ഡീസൽ കടത്തിക്കൊണ്ട് പോയതിന് ലോറി ഡ്രൈവർ പെരുന്പള്ളി പുത്തൻപുരയിൽ ജിൻഷാദ് (23) നെതിരേ പോലീസ് കേസെടുത്തു.