+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാപാരികൾക്കിടയിൽ ഭിന്നത; ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമം

കോഴിക്കോട്: മിഠായിത്തെരുവിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്തപരിശോധനസംഘത്തെ തടയാന്‍ ശ്രമം. ഒ
വ്യാപാരികൾക്കിടയിൽ ഭിന്നത; ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമം
കോഴിക്കോട്: മിഠായിത്തെരുവിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്തപരിശോധനസംഘത്തെ തടയാന്‍ ശ്രമം. ഒരുവിഭാഗം വ്യാപാരികള്‍ എതിര്‍പ്പുമായി ഇറങ്ങിയപ്പോള്‍ മറ്റൊരുവിഭാഗം അനുകൂലിച്ച് രംഗത്തെത്തിയത് ഇവര്‍ക്കിടയില്‍തന്നെയുള്ള ഭിന്നത തുറന്നുകാട്ടി.
യോഗങ്ങളില്‍ പരിശോധനയ്ക്ക് അനുകൂലമായി നിലപാടെടുത്ത വ്യാപാരി വ്യവസായിഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസിറുദ്ദീന്‍റെ നേതൃത്വത്തിലാണ് ഒരു സംഘം വ്യാപാരികള്‍ ഉദ്യോഗസ്ഥ സംഘത്തെ തടയാന്‍ ശ്രമിച്ചത്.
ജില്ലാ കളക്‌ടര്‍ യു.വി.ജോസ് പരിശോധയ്ക്ക് തുടക്കമിട്ടു മടങ്ങിയിതിന് തൊട്ടുപിന്നാലെയാണ് നസിറുദ്ദീനും ഒരുവിഭാഗം വ്യാപാരികളും രംഗത്തെത്തിയത്.
പരിശോധനയ്ക്കു തടസം സൃഷ്ടിച്ചാല്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്ന പോലീസിന്‍റെ മുന്നിറിയിപ്പെത്തിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. ഇത്തരത്തിലൊരു പരിശോധന ഗുണ്ടായിസമാണെന്നും ഉദ്യോഗസ്ഥര്‍ക്ക് പണമുണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും നസിറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂട്ടി നോട്ടിസ് നല്‍കിയതിനു ശേഷമാണ് പരിശോധനയ്ക്കെത്തിയതെന്നും മിഠായിത്തെരുവിന്‍റെ സുരക്ഷയാണ് ലക്ഷ്യമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം മിഠായിത്തെരുവിന്‍റെ സുരക്ഷ ലക്ഷ്യമിട്ട് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധയെ തടയാനുള്ള ശ്രമം അപഹാസ്യമാണെന്ന് ഇടതനുകൂല വ്യാപാരിവ്യവസായി സമിതി ജില്ലാപ്രസിഡന്‍റ് സി.വി.ഇക്ബാല്‍ അഭിപ്രായപ്പെട്ടു.
കടകളില്‍ നടക്കുന്ന പരിശോധന കച്ചവടക്കാരുടേയും ജനങ്ങളുടേയും സുരക്ഷയുടെ ഭാഗമാണ്. അതിനെ തടസപ്പെടുത്താനുള്ള ശ്രമം ചെറുത്തു തോല്‍പിക്കുമെന്നും ഇക്ബാല്‍ പറഞ്ഞു.