ശ്രീജേഷ് അത്‌ലറ്റ്‌സ് കമ്മിറ്റിയില്‍

12:16 AM Jan 12, 2017 | Deepika.com
കോട്ടയം: ലോക ഹോക്കിയില്‍ ഇന്ത്യ പ്രതാപം തിരിച്ചുപിടിക്കുമ്പോള്‍ ഇതാ ഭരണതലത്തിലേക്കും അതിന്‍റെ ഗുണഫലങ്ങള്‍. ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നായകനും ഗോള്‍ കീപ്പറുമായ മലയാളികളുടെ അഭിമാനം പി.ആര്‍. ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ അത്‌ലറ്റ്‌സ് കമ്മിറ്റിയിയേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അത്‌ലറ്റ്‌സ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അതുപോലെ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ശ്രീജേഷ് മാത്രമാണ് കമ്മിറ്റിയിലുള്ളത്.

ചൊവ്വാഴ്ചയാണ് ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിക്കപ്പെട്ടത്. കമ്മിറ്റിയുടെ മുന്‍ ചെയര്‍മാൻ ജര്‍മനിയുടെ മൈക്കിള്‍ ഗ്രീന്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍റെ എക്‌സിക്യുട്ടീവ് ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അത്‌ലറ്റ്‌സ് കമ്മിറ്റിയില്‍ ഒഴിവു വന്നത്. ജര്‍മനിയുടെ ഹോക്കി ഇതിഹാസം മോറിറ്റ്‌സ് ഫുവേര്‍ട്‌സെ, ഓസ്‌ട്രേലിയയുടെ ലിയാം ഡെ യംഗ് തുടങ്ങിയ പ്രമുഖരൊക്കെയുള്ള കമ്മിറ്റിയിലേക്കാണ് ശ്രീജേഷും എത്തുന്നത്.

ഏറെ അഭിമാനകരമായ നേട്ടമെന്നാണ് ശ്രീജേഷ് ഇതിനോടു പ്രതികരിച്ചത്. ഇതേ കമ്മിറ്റിയിലേക്ക് 2014ല്‍ സര്‍ദാര്‍ സിംഗ് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലോകമെമ്പാടുമുള്ള താരങ്ങളുമായി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ‍ എന്തെന്നു മനസിലാക്കി അതു പരിഹരിക്കാന്‍ ക്രിയാത്മകമായി ഇടപെടാനും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് പറഞ്ഞു. കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു. കളിയെ കൂടുതല്‍ ജനകീയമാക്കാനും മറ്റും എന്നാലാവുന്നതു ചെയ്യും -ശ്രീജേഷ് പറഞ്ഞു.

കളിക്കാരും അന്താരാഷ്്ട്ര ഹോക്കി ഫെഡറേഷനും തമ്മലുള്ള ബന്ധം സുദൃഢമാക്കാനും കളിക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുമായാണ് ഇത്തരത്തിലൊരു സമിതി. നാല് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടക്കം എട്ടു പേരാണ് കമ്മിറ്റിയിലുള്ളത്. സമിതിയില്‍ മൂന്ന് വനിതകളും ഉണ്ടായിരിക്കണം. ദക്ഷിണാഫ്രിക്കയുടെ മാര്‍ഷ കോക്‌സാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇംഗ്ലണ്ടിന്‍റെ ആനി പാന്‍റര്‍, കാനഡയുടെ സ്‌കോട് സാന്‍ഡിസണ്‍, ഇറാന്‍റെ സനാസ് ഹെയ്ദാരി, ന്യൂസിലന്‍ഡിന്‍റെ ബെത് സ്മിത്ത് എന്നിവരും സമിതി അംഗങ്ങളാണ്.