ഷിക്കാഗോ : അമേരിക്കൻ ജനതയ്ക്കു നന്ദി പറഞ്ഞും സഹപ്രവർത്തകരെ അഭിനന്ദിച്ചും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. 2008ൽ യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ വിജയപ്രഖ്യാപന പ്രസംഗം നടത്തിയ ഷിക്കാഗോയിൽ തന്നെയായിരുന്നു ചൊവ്വാഴ്ച രാത്രിയിലെ വിടവാങ്ങൽ പ്രസംഗവും.
ഭീകരത, വംശീയ വിവേചനം, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഷയങ്ങളെ പരാമർശിച്ച ഒബാമ രാജ്യത്ത് ജനാധിപത്യം വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണെന്നും ഒരോരുത്തരും അതിനെതിരേ ജാഗ്രത പുലർത്തണമെന്നും ഒാർമിപ്പിച്ചു. ട്രംപിന്റെ കീഴിൽ ജനാധിപത്യത്തിന്റെ നവയുഗപ്പിറവിക്കു തുടക്കമാകുമെന്ന് അമേരിക്കയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്റ് പറഞ്ഞു.
എട്ടുവർഷം തനിക്കു പിന്തുണ നൽകിയ ജനതയ്ക്കു നന്ദി പറഞ്ഞ ഒബാമ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഡെമോക്രാറ്റുകൾക്കു ചില തിരിച്ചടികൾ കിട്ടിയെങ്കിലും മനസു മടുക്കാതെ മുന്നേറണ
മെന്ന് അദ്ദേഹം നിർദേശിച്ചു. ഭാര്യ മിഷേലിനെയും മക്കളായ സാഷാ, മാലിയ എന്നിവരെയും പ്രശംസിച്ച ഒബാമ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തനിക്കു കുടുംബാംഗത്തെപ്പോലെയാണെന്നും പറഞ്ഞു.
52 മിനിറ്റു ദീർഘിച്ച വികാരനിർഭരമായ പ്രസംഗത്തിൽ കണ്ണീരടക്കാൻ ചിലപ്പോൾ അദ്ദേഹം പാടുപെട്ടു. നാലുവർഷംകൂടി എന്നു സദസ്യർ വിളിച്ചുപറഞ്ഞപ്പോൾ തനിക്കതിന് ആവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരത, വംശീയ വിവേചനം, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഷയങ്ങളെ പരാമർശിച്ച ഒബാമ രാജ്യത്ത് ജനാധിപത്യം വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണെന്നും ഒരോരുത്തരും അതിനെതിരേ ജാഗ്രത പുലർത്തണമെന്നും ഒാർമിപ്പിച്ചു. ട്രംപിന്റെ കീഴിൽ ജനാധിപത്യത്തിന്റെ നവയുഗപ്പിറവിക്കു തുടക്കമാകുമെന്ന് അമേരിക്കയിലെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്റ് പറഞ്ഞു.
എട്ടുവർഷം തനിക്കു പിന്തുണ നൽകിയ ജനതയ്ക്കു നന്ദി പറഞ്ഞ ഒബാമ രാജ്യത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഡെമോക്രാറ്റുകൾക്കു ചില തിരിച്ചടികൾ കിട്ടിയെങ്കിലും മനസു മടുക്കാതെ മുന്നേറണ
മെന്ന് അദ്ദേഹം നിർദേശിച്ചു. ഭാര്യ മിഷേലിനെയും മക്കളായ സാഷാ, മാലിയ എന്നിവരെയും പ്രശംസിച്ച ഒബാമ വൈസ് പ്രസിഡന്റ് ജോ ബൈഡൻ തനിക്കു കുടുംബാംഗത്തെപ്പോലെയാണെന്നും പറഞ്ഞു.
52 മിനിറ്റു ദീർഘിച്ച വികാരനിർഭരമായ പ്രസംഗത്തിൽ കണ്ണീരടക്കാൻ ചിലപ്പോൾ അദ്ദേഹം പാടുപെട്ടു. നാലുവർഷംകൂടി എന്നു സദസ്യർ വിളിച്ചുപറഞ്ഞപ്പോൾ തനിക്കതിന് ആവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.