മോസ്കോ :നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്്്ട്രീയഭാവിക്കു ഹാനികരമായ വിവരങ്ങൾ റഷ്യയുടെ പക്കലുണ്ടെന്ന ആരോപണം മോസ്കോ നിഷേധിച്ചു. വാഷിംഗ്ടണും മോസ്കോയുമായുള്ള ബന്ധം വഷളാക്കുന്നതിന് ഉദ്യമിക്കുന്നവരാണ് ഇത്തരം കെട്ടുകഥകൾ പ്രചരിപ്പിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഹില്ലരിക്ക് എതിരേ വിവരങ്ങൾ ശേഖരിച്ചെന്ന ആരോപണവും ശരിയല്ലെന്ന് പെസ്കോവ് പറഞ്ഞു.
യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഈയിടെ ട്രംപിനും ഒബാമയ്ക്കും കൈമാറിയ രണ്ടുപേജു വരുന്ന റിപ്പോർട്ടിൽ ട്രംപിനെതിരേ സ്ഫോടനാത്മകമായ വിവരങ്ങൾ ഉണ്ടെന്നാണു സൂചന. റിപ്പോർട്ടിലെ വിവരങ്ങൾ എന്നു പറഞ്ഞ് യുഎസ് ഓൺലൈൻ പ്രസിദ്ധീകരണമായ ബസ് ഫീഡ് ചില കാര്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിനെ ഭാവിയിൽ ബ്ലാക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ റഷ്യ ചോർത്തിയ വിവരങ്ങളാണിവയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
2013ൽ ട്രംപ് മോസ്കോയിലെ ആഡംബര ഹോട്ടലിൽ താമസിക്കുമ്പോൾ അഭിസാരികമാരുടെ സേവനം തേടിയതിന്റെ വീഡിയോ ഇന്റലിജൻസുകാർക്കു കിട്ടിയെന്നു ബസ്ഫീഡ് പറഞ്ഞു. ട്രംപിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും റഷ്യയുടെ പക്കലുണ്ട്. ബ്രിട്ടീഷ് ഇന്റലിജൻസിൽ നിന്നാണു യുഎസ് ഇന്റലിജൻസിന് ഈ വിവരങ്ങൾ കിട്ടിയതെന്നാണു സൂചന. ബസ്ഫീഡ് വാർത്ത രാഷ്്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
ഇതേസമയം, ബസ്ഫീഡിന്റെ വാർത്ത ശരിയാണെങ്കിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കരുതെന്ന് ഡെമോക്രാറ്റ് നേതാവ് ജാരെദ് പോളിസ് ട്വീറ്റു ചെയ്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയിൽ ട്രംപിന്റെ ആളുകളും റഷ്യൻ അധികൃതരുമായി ബന്ധം പുലർത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട ഇ മെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തിയതായി നേരത്തെ യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ നടത്തിയ ഇടപെടലായിരുന്നിത്.
എന്നാൽ ഇലക്്ഷനെ മോസ്കോ സ്വാധീനിച്ചെന്ന ആരോപണം ട്രംപ് തുടർച്ചയായി നിഷേധിക്കുകയാണ്. വൈറ്റ്ഹൗസിൽ ചുമതലയേൽക്കാൻ പത്തുദിവസം മാത്രം അവശേഷിക്കേ ട്രംപിനെതിരേ വന്ന ബസ്ഫീഡ് വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഈയിടെ ട്രംപിനും ഒബാമയ്ക്കും കൈമാറിയ രണ്ടുപേജു വരുന്ന റിപ്പോർട്ടിൽ ട്രംപിനെതിരേ സ്ഫോടനാത്മകമായ വിവരങ്ങൾ ഉണ്ടെന്നാണു സൂചന. റിപ്പോർട്ടിലെ വിവരങ്ങൾ എന്നു പറഞ്ഞ് യുഎസ് ഓൺലൈൻ പ്രസിദ്ധീകരണമായ ബസ് ഫീഡ് ചില കാര്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ട്രംപിനെ ഭാവിയിൽ ബ്ലാക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ റഷ്യ ചോർത്തിയ വിവരങ്ങളാണിവയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
2013ൽ ട്രംപ് മോസ്കോയിലെ ആഡംബര ഹോട്ടലിൽ താമസിക്കുമ്പോൾ അഭിസാരികമാരുടെ സേവനം തേടിയതിന്റെ വീഡിയോ ഇന്റലിജൻസുകാർക്കു കിട്ടിയെന്നു ബസ്ഫീഡ് പറഞ്ഞു. ട്രംപിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും റഷ്യയുടെ പക്കലുണ്ട്. ബ്രിട്ടീഷ് ഇന്റലിജൻസിൽ നിന്നാണു യുഎസ് ഇന്റലിജൻസിന് ഈ വിവരങ്ങൾ കിട്ടിയതെന്നാണു സൂചന. ബസ്ഫീഡ് വാർത്ത രാഷ്്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
ഇതേസമയം, ബസ്ഫീഡിന്റെ വാർത്ത ശരിയാണെങ്കിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കരുതെന്ന് ഡെമോക്രാറ്റ് നേതാവ് ജാരെദ് പോളിസ് ട്വീറ്റു ചെയ്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയിൽ ട്രംപിന്റെ ആളുകളും റഷ്യൻ അധികൃതരുമായി ബന്ധം പുലർത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ട ഇ മെയിലുകൾ റഷ്യൻ ഹാക്കർമാർ ചോർത്തിയതായി നേരത്തെ യുഎസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ നടത്തിയ ഇടപെടലായിരുന്നിത്.
എന്നാൽ ഇലക്്ഷനെ മോസ്കോ സ്വാധീനിച്ചെന്ന ആരോപണം ട്രംപ് തുടർച്ചയായി നിഷേധിക്കുകയാണ്. വൈറ്റ്ഹൗസിൽ ചുമതലയേൽക്കാൻ പത്തുദിവസം മാത്രം അവശേഷിക്കേ ട്രംപിനെതിരേ വന്ന ബസ്ഫീഡ് വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.