ബെയ്റൂട്ട്: സിറിയൻഭരണകൂടവും വിമതരും തമ്മിലുള്ള സമാധാന ചർച്ച ഈ മാസം 23നു കസാക്കിസ്ഥാനിലെ അസ്റ്റാന നഗരത്തിൽ നടക്കുമെന്നു റഷ്യ അറിയിച്ചു. റഷ്യയും തുർക്കിയും മുൻകൈയെടുത്തു പ്രഖ്യാപിച്ച വെടിനിർത്തൽ സിറിയൻ വിമതരും അസാദ് സൈനികരും അംഗീകരിച്ചതിനെത്തുടർന്നാണ് സമാധാന ചർച്ചയ്ക്കു വഴിതെളിഞ്ഞത്.
ഡിസംബർ അവസാനം മുതൽ സിറിയയിൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ഡമാസ്കസിനു സമീപമുള്ള ഈസ്റ്റേൺ ഗുട്ടാ മേഖലയിലും ഇഡ്ലിബ് പ്രവിശ്യയിലും ഇന്നലെ സിറിയൻ യുദ്ധവിമാനങ്ങൾ കനത്ത ആക്രമണം നടത്തി.
ഇഡ്ലിബിൽ അൽക്വയ്ദ ബന്ധമുള്ള ഫത്തേ അൽഷാം മുന്നണിയുടെ സ്വാധീന മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്.
ഈ ഭീകരസംഘടനയെ വെടിനിർത്തൽ കരാറിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡമാസ്കസ് പ്രാന്തത്തിലെ ഈസ്റ്റേൺ ഗുട്ടാ പ്രദേശത്തു നടന്ന വ്യോമാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
ഡിസംബർ അവസാനം മുതൽ സിറിയയിൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ഡമാസ്കസിനു സമീപമുള്ള ഈസ്റ്റേൺ ഗുട്ടാ മേഖലയിലും ഇഡ്ലിബ് പ്രവിശ്യയിലും ഇന്നലെ സിറിയൻ യുദ്ധവിമാനങ്ങൾ കനത്ത ആക്രമണം നടത്തി.
ഇഡ്ലിബിൽ അൽക്വയ്ദ ബന്ധമുള്ള ഫത്തേ അൽഷാം മുന്നണിയുടെ സ്വാധീന മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്.
ഈ ഭീകരസംഘടനയെ വെടിനിർത്തൽ കരാറിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡമാസ്കസ് പ്രാന്തത്തിലെ ഈസ്റ്റേൺ ഗുട്ടാ പ്രദേശത്തു നടന്ന വ്യോമാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.