കണ്ണൂർ: ആലക്കോട് സ്വദേശിയായ ഭർതൃമതി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു. രയറോം പുളിയിലംകുണ്ട് കായൻകുടിയിലെ ശ്രീനിവാസന്റെ ഭാര്യ കെ.ജി.തങ്കമണി (43) യാണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗുരുതരമായി പരിക്കേറ്റനിലയിൽ തങ്കമണിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലക്കോട് ധന്യം ആയുർവേദ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
ഇന്നലെ രാവിലെ എട്ടോടെയാണ് തങ്കമണി ആലക്കോടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ട്രെയിനിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിനിൽനിന്ന് ചാടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കടബാധ്യതകളെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. പരേതനായ കായങ്കുടിയിൽ ഗോപാലൻ-ശാരദ ദന്പതികളുടെ മകളാണ്. മകൾ: വിഷ്ണുപ്രിയ. സംസ്കാരം ഇന്നു രാവിലെ 10ന് പുളിയിലംകുണ്ട് സമുദായ ശ്മശാനത്തിൽ.
ഇന്നലെ രാവിലെ എട്ടോടെയാണ് തങ്കമണി ആലക്കോടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ട്രെയിനിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ട്രെയിനിൽനിന്ന് ചാടിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കടബാധ്യതകളെ തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. പരേതനായ കായങ്കുടിയിൽ ഗോപാലൻ-ശാരദ ദന്പതികളുടെ മകളാണ്. മകൾ: വിഷ്ണുപ്രിയ. സംസ്കാരം ഇന്നു രാവിലെ 10ന് പുളിയിലംകുണ്ട് സമുദായ ശ്മശാനത്തിൽ.