ന്യൂഡൽഹി: കേരള ഹൈക്കോടതിയിലും വിവിധ ജില്ലാ കോടതികളിലും മാധ്യമ പ്രവർത്തകർക്കുള്ള വിലക്കിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്കു മാറ്റി.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്തയാഴ്ച പരിഗണിക്കുന്നതിനാൽ കേസ് നീട്ടിവയ്ക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം, അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് യൂണിയനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയിലെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി വാക്കാൽ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്തയാഴ്ച പരിഗണിക്കുന്നതിനാൽ കേസ് നീട്ടിവയ്ക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അതേസമയം, അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് യൂണിയനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കഴിഞ്ഞ ഡിസംബറിൽ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയിലെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി വാക്കാൽ ആവശ്യപ്പെട്ടിരുന്നു.