കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഇന്നലെ രാവിലെ 11.30 ഓടെയാണ് കളക്ടറേറ്റിനുമുന്നിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്.
ഗേറ്റിനുമുൻവശത്ത് വച്ച് പോലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകരെ പിടിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു.
എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. എസ്എസ്എൽസി കണക്കുപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിരാജിവയ്ക്കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ അബ്ദുൾസമദ് അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി ലത്തീഫ് തുറയൂർ, അസ്നാസ് ചേറോട്, കെ.ടി.റൗഫ് എന്നിവർ പ്രസംഗിച്ചു.കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല.
ഗേറ്റിനുമുൻവശത്ത് വച്ച് പോലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകരെ പിടിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു.
എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. എസ്എസ്എൽസി കണക്കുപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിരാജിവയ്ക്കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ അബ്ദുൾസമദ് അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി ലത്തീഫ് തുറയൂർ, അസ്നാസ് ചേറോട്, കെ.ടി.റൗഫ് എന്നിവർ പ്രസംഗിച്ചു.കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല.