+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിർമാണത്തിന് 6.19 കോടി കൂടി

കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ അയ്മനം പഞ്ചായത്തിലെ മാഞ്ചിറ പരിപ്പ് തൊള്ളായിരം റോഡി
നിർമാണത്തിന് 6.19 കോടി കൂടി
കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ അയ്മനം പഞ്ചായത്തിലെ മാഞ്ചിറ- പരിപ്പ് തൊള്ളായിരം റോഡിന്‍റെ നിർമാണത്തിന് 6.19 കോടി രൂപയുടെ കൂടി അധികമായ ഭരണാനുമതി ലഭിച്ചതായി ജോസ് കെ.മാണി എംപി. റോഡിന്‍റെ നിർമാണത്തിന് കേന്ദ്രപദ്ധതിയിൽ നിന്നും ആറു കോടി രൂപയുടെ അനുമതി നേരത്തെ ലഭിക്കുകയും നിർമാണം തുടങ്ങിയതുമാണ്. എന്നാൽ പദ്ധതി പ്രദേശം ചതുപ്പ് നിലമായതിനാൽ പൈലിംഗ് നടത്താതെ നിർമാണം നടത്തിയാൽ റോഡ് നിലനിൽക്കില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എംപിയുടെ നിർദേശപ്രകാരം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സാങ്കേതിക വിദഗ്ദ ഏജൻസി സ്ഥലം സന്ദർശിക്കുകയും പൈലിംഗ് നടത്തി മാത്രമെ റോഡ് നിർമിക്കാവൂ എന്ന റിപ്പോർട്ട് നൽകുകയും ചെയ്തു.
തുടർന്ന് ജോസ് കെ. മാണി എംപി കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കുകയും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ആറു കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ അനുവദിച്ച തുക ഉൾപ്പടെ 12.19 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാവും ഇവിടെ നടക്കുക. നിർദിഷ്ട റോഡ് പൂർത്തിയാകുന്നതോടെ കുമരകത്തേയും പരിസരപ്രദേശങ്ങളിലേയും നിവാസികൾക്കു മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രാ ദൂരം കുറക്കുവാൻ കഴിയും.