അമരവിള: അമരവിള ചെക്പോസ്റ്റിൽ ആഢംബര കാറിൽ കടത്താൻ ശ്രമിച്ച 400 കിലോ ഇറച്ചിക്കോഴി പിടികൂടി. അമരവിളക്ക് സമീപം മലൈക്കടയിൽ നിന്നാണ് വാണിജ്യ നികുതി വിഭാഗം ഇന്റലിജൻസ് സ്ക്വാഡ് -7 ലെ ഓഫീസർ സി. എസ്. അനിലിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇറച്ചിക്കോഴി പിടികൂടിയത്.
ബൈക്കുകളിൽ കെട്ടി തൂക്കിയിട്ടാണ് കോഴികൾ കടത്തിയിരുന്നെങ്കിലും വാണിജ്യ നികുതി വിഭാഗം പരിശോധന കർശനമാക്കിയതോടെയാണ് ആഢംബരകാറുകളിലേക്ക് കടത്തൽ മാറ്റിയത്. പ്ലാസ്റ്റിക് ബാഗുകളിൽ നിറക്കുന്ന ഫ്രഷ് കോഴി നാലുപേരുടെ സഹായത്തോടെയാണ് കടത്തുന്നത്. യാത്രക്കാരെന്ന വ്യാജേന കാറിന്റെ പ്ലാറ്റ് ഫോമിലും ഡിക്കിയിലും നിറച്ചാണ് ഇറച്ചി കടത്തുന്നത്. ജില്ലയിലെ വൻകിട സ്ഥാപനങ്ങളുടെ കാന്റിനുകൾക്കാണ് ഇറച്ചി എത്തിക്കുന്നതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.
നികുതിയിനത്തിൽ 14.5 % നികുതിയടച്ച് കൊണ്ടു പോകേണ്ട ഇറച്ചിക്കോഴികൾ ധാരാളമായി ചെക്പോസ്റ്റ് കടക്കുന്നതിലൂടെ ദിനം പ്രതി ലക്ഷക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്.
പിടികൂടിയ ഇറച്ചിക്ക് 50,500 രൂപ പിഴയിട്ടു. ഇന്നലെ അമരവിള ചെക്ക്പോസ്റ്റിന് സമിപത്ത് നിന്നും ബൈക്കിൽ കടത്തിയ 130 കിലോ ഇറച്ചിക്കോഴിയും ഇതേ സ്ക്വാഡ് പിടികൂടി 21000 രൂപ പിഴയിട്ടിരുന്നു. ഇൻസ്പെക്ടർമാരായ എൽ. എ. ബിനു, കെ. സി. പ്രേംജിത്, എം. സന്തോഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
ബൈക്കുകളിൽ കെട്ടി തൂക്കിയിട്ടാണ് കോഴികൾ കടത്തിയിരുന്നെങ്കിലും വാണിജ്യ നികുതി വിഭാഗം പരിശോധന കർശനമാക്കിയതോടെയാണ് ആഢംബരകാറുകളിലേക്ക് കടത്തൽ മാറ്റിയത്. പ്ലാസ്റ്റിക് ബാഗുകളിൽ നിറക്കുന്ന ഫ്രഷ് കോഴി നാലുപേരുടെ സഹായത്തോടെയാണ് കടത്തുന്നത്. യാത്രക്കാരെന്ന വ്യാജേന കാറിന്റെ പ്ലാറ്റ് ഫോമിലും ഡിക്കിയിലും നിറച്ചാണ് ഇറച്ചി കടത്തുന്നത്. ജില്ലയിലെ വൻകിട സ്ഥാപനങ്ങളുടെ കാന്റിനുകൾക്കാണ് ഇറച്ചി എത്തിക്കുന്നതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.
നികുതിയിനത്തിൽ 14.5 % നികുതിയടച്ച് കൊണ്ടു പോകേണ്ട ഇറച്ചിക്കോഴികൾ ധാരാളമായി ചെക്പോസ്റ്റ് കടക്കുന്നതിലൂടെ ദിനം പ്രതി ലക്ഷക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് സർക്കാരിനുണ്ടാകുന്നത്.
പിടികൂടിയ ഇറച്ചിക്ക് 50,500 രൂപ പിഴയിട്ടു. ഇന്നലെ അമരവിള ചെക്ക്പോസ്റ്റിന് സമിപത്ത് നിന്നും ബൈക്കിൽ കടത്തിയ 130 കിലോ ഇറച്ചിക്കോഴിയും ഇതേ സ്ക്വാഡ് പിടികൂടി 21000 രൂപ പിഴയിട്ടിരുന്നു. ഇൻസ്പെക്ടർമാരായ എൽ. എ. ബിനു, കെ. സി. പ്രേംജിത്, എം. സന്തോഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.