പാറശാല : പാറശാല മേഖലയില്‍ സ്പെയര്‍പാര്‍ട്സ് വില്പന നടത്തുന്ന കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ എന്ജിന് ഓയിലുകള്‍ പിടികൂടി . പാറശാല ആശുപത്രി ജംഗ്ഷന്, മഹാദേവര്‍ ക്ഷേത്രനട, പവതിയാന്‍വിള എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് കാസ്ട്രോള്‍ എന്ജിന് ഓയിലിന്റെ വ്യാജനാണ് പിടികൂടിയത് .
ഒരു ലിറ്റര്‍, മൂന്ന് ലിറ്റര്‍ കാനുകളിലായുള്ള വ്യാജ ഓയിലുകളാണ് പിടിച്ചെടുത്തത് . പ്രദേശത്ത് വ്യാജ എന്ജിന് ഓയിലുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാസ്ട്രോള്‍ കമ്പനി അധികൃതരും പാറശാല പോലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത് . പാറശാല പവതിയാന്വിളയിലെ സുബാഷ് മോട്ടോര്‍സില്‍ നിന്ന് ഒരു ലിറ്ററിന്റെ 40 കാനും , ആശുപത്രി ജംഗ്ഷനിലെ മുത്തു ടൂവീലര്‍ പാര്‍ട്ട്സില്‍ നിന്ന് ഒരു ലിറ്ററിന്റെ 19 കാനും മൂന്ന് ലിറ്ററിന്റെ എട്ട് കാനും , മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തെ ആറ്റിന്‍കര സ്പെയര്‍ പാര്‍ട്ടില്‍ നിന്ന് ഒരു ലിറ്ററിന്റെ 16 കാന്‍ വ്യാജ എന്ജിന് ഓയിലാണ് പിടികൂടിയത് .
ഒറിജിനല്‍ എന്ജിന് ഓയിലും വ്യാജനും ഉപഭോക്താവിന് തിരിച്ചറിയുവാന്‍ സാധിക്കാത്ത തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത് . കമ്പനി പുറത്തിറക്കുന്ന ഒറിജിനല്‍ എന്ജിന് ഓയിലുകളുടെ കാനുകള്‍ സമാഹരിച്ച് അതില്‍ വ്യാജന് നിറച്ചാണ് വിപണിയില്‍ എത്തിക്കുന്നത് . അതിനാല്‍ വ്യാജനും ഒറിജിനലും തിരിച്ചറിയുവാന്‍ സാധിക്കില്ല . മധുരയിലെ മീനാക്ഷി ഓയില്‍സ് എന്ന സ്ഥാപനമാണ് അതിര്‍ത്തി മേഖലയില്‍ വ്യാജന് വിതരണം ചെയ്യുന്നത് . തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന ആഡംബര ബസുകളില്‍ എത്തിക്കുന്ന ഇവ 360 രൂപ പരമാവധി വില്‍പ്പന വില രേഖപ്പെടുത്തിയിട്ടുളളവയാണ്. എന്നാൽ വില്പനക്കാർക്ക് ഇത് വെറും 80 രൂപയ്ക്ക് ലഭിക്കും. പാറശാല എസ്ഐ എസ്. ബി പ്രവീണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത് . വ്യാജന് പിടികൂടിയ സ്ഥാപനങ്ങളില്‍ ഒന്നിലും കമ്പനിയുടെ ഒറിജിനല്‍ കണ്ടെത്തിയിരുന്നില്ല .
ഒരു ലിറ്റര്‍, മൂന്ന് ലിറ്റര്‍ കാനുകളിലായുള്ള വ്യാജ ഓയിലുകളാണ് പിടിച്ചെടുത്തത് . പ്രദേശത്ത് വ്യാജ എന്ജിന് ഓയിലുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാസ്ട്രോള്‍ കമ്പനി അധികൃതരും പാറശാല പോലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത് . പാറശാല പവതിയാന്വിളയിലെ സുബാഷ് മോട്ടോര്‍സില്‍ നിന്ന് ഒരു ലിറ്ററിന്റെ 40 കാനും , ആശുപത്രി ജംഗ്ഷനിലെ മുത്തു ടൂവീലര്‍ പാര്‍ട്ട്സില്‍ നിന്ന് ഒരു ലിറ്ററിന്റെ 19 കാനും മൂന്ന് ലിറ്ററിന്റെ എട്ട് കാനും , മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തെ ആറ്റിന്‍കര സ്പെയര്‍ പാര്‍ട്ടില്‍ നിന്ന് ഒരു ലിറ്ററിന്റെ 16 കാന്‍ വ്യാജ എന്ജിന് ഓയിലാണ് പിടികൂടിയത് .
ഒറിജിനല്‍ എന്ജിന് ഓയിലും വ്യാജനും ഉപഭോക്താവിന് തിരിച്ചറിയുവാന്‍ സാധിക്കാത്ത തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത് . കമ്പനി പുറത്തിറക്കുന്ന ഒറിജിനല്‍ എന്ജിന് ഓയിലുകളുടെ കാനുകള്‍ സമാഹരിച്ച് അതില്‍ വ്യാജന് നിറച്ചാണ് വിപണിയില്‍ എത്തിക്കുന്നത് . അതിനാല്‍ വ്യാജനും ഒറിജിനലും തിരിച്ചറിയുവാന്‍ സാധിക്കില്ല . മധുരയിലെ മീനാക്ഷി ഓയില്‍സ് എന്ന സ്ഥാപനമാണ് അതിര്‍ത്തി മേഖലയില്‍ വ്യാജന് വിതരണം ചെയ്യുന്നത് . തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന ആഡംബര ബസുകളില്‍ എത്തിക്കുന്ന ഇവ 360 രൂപ പരമാവധി വില്‍പ്പന വില രേഖപ്പെടുത്തിയിട്ടുളളവയാണ്. എന്നാൽ വില്പനക്കാർക്ക് ഇത് വെറും 80 രൂപയ്ക്ക് ലഭിക്കും. പാറശാല എസ്ഐ എസ്. ബി പ്രവീണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത് . വ്യാജന് പിടികൂടിയ സ്ഥാപനങ്ങളില്‍ ഒന്നിലും കമ്പനിയുടെ ഒറിജിനല്‍ കണ്ടെത്തിയിരുന്നില്ല .