തിരുവനന്തപുരം: ശന്പളം ലഭിക്കാത്തതിനെ തുടർന്നു തലസ്ഥാനത്തെ ഉന്നതർക്കു പരാതി നൽകാൻ എത്തിയ കാസർഗോഡ് സ്വദേശിയെ തന്പാനൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി ജഗദീഷിനെ(42) യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി അരിസ്റ്റോ ജംഗ്ഷനിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലാണു മരിച്ച നിലയിൽ കാണപ്പെട്ടത്.കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നയാളാണ് ജഗദീഷ്. ശന്പളം ലഭിക്കാത്തതും നിയമനം സംബന്ധിച്ചുമുള്ള പ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.