വെള്ളറട : ആഭ്യന്തര വകുപ്പ് കോടികൾ മുടക്കി നിർമിച്ച ആനപ്പാറയിലെ പോലീസ് ക്വാർട്ടേഴ്സ് പരിസരം അറവ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. ക്വാർട്ടേഴ്സിനു സമീപം പ്രവർത്തിക്കുന്ന അനധികൃത അറവു ശാലയിൽ നിന്നുള്ള മാലിന്യം മുഴുവൻ നിക്ഷേപിക്കുന്നത് പോലീസ് ക്വാർട്ടേഴ്സ് കോന്പൗണ്ടിനുള്ളിലാണ്.
മാലിന്യംനിക്ഷേപിക്കുന്നതിനു സമീപത്താണ് വെള്ളറട സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്. മാലിന്യ നിക്ഷേപകർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്കും താത്പര്യമില്ല.പതിറ്റാണ്ടുകൾക്ക് മുന്പാണ് പോലീസുകാർക്ക് താമസ സൗകര്യത്തിനായി 18 ക്വാർട്ടേഴ്സുകൾ നിർമിച്ചത്. പ്രാരംഭത്തിൽ നാമമാത്രമായയി പോലീസുകാർ ഇവിടെ താമസിച്ചിരുന്നു. എന്നാൽ താമസമില്ലാതായതോടെ ക്വാർട്ടേഴ്സുകൾ സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുന്നു.
ഇപ്പോൾ ക്വാർട്ടേഴ്സിനു പുറത്ത് പാഴ്മരങ്ങൾ വളർന്നു കെട്ടിടങ്ങൾ തകർച്ചയെ നേരിടുകയാണ്. ക്വാർട്ടേഴ്സിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്ന അറവുശാലകൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾ തീരാരോഗികളായി മാറും.
മാലിന്യംനിക്ഷേപിക്കുന്നതിനു സമീപത്താണ് വെള്ളറട സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്. മാലിന്യ നിക്ഷേപകർക്ക് എതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്കും താത്പര്യമില്ല.പതിറ്റാണ്ടുകൾക്ക് മുന്പാണ് പോലീസുകാർക്ക് താമസ സൗകര്യത്തിനായി 18 ക്വാർട്ടേഴ്സുകൾ നിർമിച്ചത്. പ്രാരംഭത്തിൽ നാമമാത്രമായയി പോലീസുകാർ ഇവിടെ താമസിച്ചിരുന്നു. എന്നാൽ താമസമില്ലാതായതോടെ ക്വാർട്ടേഴ്സുകൾ സാമൂഹ്യവിരുദ്ധർ താവളമാക്കിയിരുന്നു.
ഇപ്പോൾ ക്വാർട്ടേഴ്സിനു പുറത്ത് പാഴ്മരങ്ങൾ വളർന്നു കെട്ടിടങ്ങൾ തകർച്ചയെ നേരിടുകയാണ്. ക്വാർട്ടേഴ്സിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്ന അറവുശാലകൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രദേശവാസികൾ തീരാരോഗികളായി മാറും.