ചിറയിന്‍കീഴ്: ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന നാല് പേരെ ചിറയിന്‍കീഴ് പോലീസും തിരുവനന്തപുരം റൂറല്‍ ഷാഡോ പോലീസും ചേർന്ന് പിടികൂടി.
അഴൂര്‍ തിരുവാതിരക്കര ലക്ഷംവീട്ടില്‍ പുഷ്പാംഗദന് മകന് പ്രസാദ് (36), ശാര്‍ക്കര ആറ്റുവരമ്പില്‍ വീട്ടില്‍ വിശ്വംഭരന് മകന് മണികണ്ഠന് (35), മുദാക്കല്‍ അയിലം വിഷ്ണുവിലാസം വീട്ടില്‍ വിഷ്ണു (25), അഴൂര്‍ വാറുവിളാകം വീട്ടില്‍ ഹാലിദ് മകന് ഷാഫ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തലവനായ കണ്ണടപ്പന്‍ ജയന് എന്നുവിളിക്കുന്ന ജയന് ഓടി രക്ഷപ്പെട്ടു. ഇരുനൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയുളള പൊതികളിലാക്കിയാണ് കഞ്ചാവ് വില്‍ക്കുകയാണ് പതിവ്.
തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, ആറ്റിങ്ങല്‍ സിഐ സുനില്‍കുമാര്‍ , ഷാഡോ ഡിവൈഎസ്പി സുരേഷ്, എസ്ഐ സൈജ.കെ.നായര്‍, എഎസ്ഐ ജയന്, പോലീസുകാരായ ഷിബു, നിവിന്‍, സുനില്‍ലാല്‍ , സുനില്‍, ഷജീം, ജ്യോതിഷ്, ബിജുഹക്ക് എന്നിവരും ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതിയായ ജയന്റെ മൊബൈലില്‍ കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിട്ടുണ്ട്.
കഞ്ചാവ് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി വില്‍പ്പനക്കാരെയും ആവശ്യക്കാരെയും നീരിക്ഷിക്കുകയും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനും വേണ്ടി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഭാഗങ്ങളില്‍ ഷാഡോ പോലീസും ചിറയിന്‍കീഴ് പോലീസും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഴൂര്‍ തിരുവാതിരക്കര ലക്ഷംവീട്ടില്‍ പുഷ്പാംഗദന് മകന് പ്രസാദ് (36), ശാര്‍ക്കര ആറ്റുവരമ്പില്‍ വീട്ടില്‍ വിശ്വംഭരന് മകന് മണികണ്ഠന് (35), മുദാക്കല്‍ അയിലം വിഷ്ണുവിലാസം വീട്ടില്‍ വിഷ്ണു (25), അഴൂര്‍ വാറുവിളാകം വീട്ടില്‍ ഹാലിദ് മകന് ഷാഫ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തലവനായ കണ്ണടപ്പന്‍ ജയന് എന്നുവിളിക്കുന്ന ജയന് ഓടി രക്ഷപ്പെട്ടു. ഇരുനൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയുളള പൊതികളിലാക്കിയാണ് കഞ്ചാവ് വില്‍ക്കുകയാണ് പതിവ്.
തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ എഎസ്പി ആദിത്യ, ആറ്റിങ്ങല്‍ സിഐ സുനില്‍കുമാര്‍ , ഷാഡോ ഡിവൈഎസ്പി സുരേഷ്, എസ്ഐ സൈജ.കെ.നായര്‍, എഎസ്ഐ ജയന്, പോലീസുകാരായ ഷിബു, നിവിന്‍, സുനില്‍ലാല്‍ , സുനില്‍, ഷജീം, ജ്യോതിഷ്, ബിജുഹക്ക് എന്നിവരും ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതിയായ ജയന്റെ മൊബൈലില്‍ കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയിട്ടുണ്ട്.
കഞ്ചാവ് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി വില്‍പ്പനക്കാരെയും ആവശ്യക്കാരെയും നീരിക്ഷിക്കുകയും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനും വേണ്ടി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഭാഗങ്ങളില്‍ ഷാഡോ പോലീസും ചിറയിന്‍കീഴ് പോലീസും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.