കടുത്തുരുത്തി: ആപ്പാഞ്ചിറ ഫയർ സ്റ്റേഷനു സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇതു നാലാം തവണയാണ് ഇതേ സ്ഥലത്ത് കക്കുസ് മാലിന്യം ഉപേക്ഷിക്കുന്നത്.
അടുത്തകാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വൃത്തിയാക്കിയ കൈത്തോട്ടിലേക്കാണ് വാഹനത്തിലെത്തിച്ചു കക്കുസ് മാലിന്യം ഉപേക്ഷിച്ചത്.
മുന്പും ഇതേഭാഗത്താണ് മാലിന്യം തള്ളിയത്.
തോട്ടിൽ ഉപേക്ഷിച്ച കക്കുസ് മാലിന്യം ഇതിലേ ഒഴുകി നടക്കുകയാണ്. രാത്രിയിൽ വാഹനത്തിലെത്തിച്ചു കക്കുസ് മാലിന്യം ജനവാസ മേഖലകളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്.
അടുത്തിടെ സംശയകരമായ രീതിയിൽ പെരുന്തുരുത്ത് പാലത്തിന് സമീപം കണ്ടെത്തിയ കക്കുസ് മാലിന്യം നിറച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇത്തരത്തിൽ ജനവാസ മേഖലകളിലും ജലാശയങ്ങളിലും കക്കുസ് മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ശക്തമായ നിയന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
അടുത്തകാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വൃത്തിയാക്കിയ കൈത്തോട്ടിലേക്കാണ് വാഹനത്തിലെത്തിച്ചു കക്കുസ് മാലിന്യം ഉപേക്ഷിച്ചത്.
മുന്പും ഇതേഭാഗത്താണ് മാലിന്യം തള്ളിയത്.
തോട്ടിൽ ഉപേക്ഷിച്ച കക്കുസ് മാലിന്യം ഇതിലേ ഒഴുകി നടക്കുകയാണ്. രാത്രിയിൽ വാഹനത്തിലെത്തിച്ചു കക്കുസ് മാലിന്യം ജനവാസ മേഖലകളിൽ തള്ളുന്നത് പതിവായിരിക്കുകയാണ്.
അടുത്തിടെ സംശയകരമായ രീതിയിൽ പെരുന്തുരുത്ത് പാലത്തിന് സമീപം കണ്ടെത്തിയ കക്കുസ് മാലിന്യം നിറച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇത്തരത്തിൽ ജനവാസ മേഖലകളിലും ജലാശയങ്ങളിലും കക്കുസ് മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ ശക്തമായ നിയന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.