പെരുവ: മുളക്കുളം പഞ്ചായത്തിലെ നിരോധനാജ്ഞ പതിന്നാല് ദിവസത്തേക്കു കൂടി നീട്ടിയതായി കോട്ടയം ജില്ല കളക്ടർ സി.എ. ലത അറിയിച്ചു.
ഡിവൈഎഫ്ഐ-സിഎസ്ഡിഎസ് സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ ഒന്പതിനാണ് പതിന്നാല് ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് അഞ്ചിന് കൂട്ടാനിക്കൽ കോളനിയിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകന്റെ ദേഹത്തു സിഎസ്ഡിഎസ് പ്രവർത്തകന്റെ കാറിടിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഒരു സിഎസ്ഡിഎസ് പ്രവർത്തകനും പരിക്കേറ്റിരുന്നു.
ഇതേതുടർന്ന് പത്ത് സിഎസ്ഡിഎസ് പ്രവർത്തകരെയും അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈഎഫ്ഐ-സിഎസ്ഡിഎസ് സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ ഒന്പതിനാണ് പതിന്നാല് ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. മാർച്ച് അഞ്ചിന് കൂട്ടാനിക്കൽ കോളനിയിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകന്റെ ദേഹത്തു സിഎസ്ഡിഎസ് പ്രവർത്തകന്റെ കാറിടിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഒരു സിഎസ്ഡിഎസ് പ്രവർത്തകനും പരിക്കേറ്റിരുന്നു.
ഇതേതുടർന്ന് പത്ത് സിഎസ്ഡിഎസ് പ്രവർത്തകരെയും അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.