വൈക്കം: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഏഴരക്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ. ആശ എംഎൽഎ. മൂത്തേടത്തുകാവ് - കോട്ടച്ചിറ - കൊതവറ - ഉല്ലല റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നതിന് മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്.
വൈക്കം - വെച്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സമാന്തരമായുള്ള മൂത്തേടത്തുകടവ് - ഉല്ലല റോഡ് പുനർ നിർമിക്കുന്നത് ഏറെ പ്രയോജനകരമാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉല്ലല - കൊതവറ റോഡ് കരിയർ സ്പിൽവേ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ സുപ്രധാനറോഡായി മാറി. ഈ പ്രാധാന്യം മുൻനിർത്തിയാണ് ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്താൻ തീരുമാനിച്ചതെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ പുളഞ്ചുവട് - ചേരുംചുവട് റോഡ് ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന് 2.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വൈക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായിക്കുന്ന പുളിഞ്ചുവട് - ചേരുംചുവട് റോഡ് വികസിപ്പിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. വൈക്കം വലിയകവല, ഉദയനാപുരം ജംഗ്ഷൻ, നാനാടം സ്കൂളിനു സമീപം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് എണ്പതു ലക്ഷവും വൈക്കം തെക്കേ നടയിൽ വിവിധ സ്ഥലങ്ങളിൽ ഓട തീർക്കുന്നതിന് 35 ലക്ഷവും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
വൈക്കം - വെച്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സമാന്തരമായുള്ള മൂത്തേടത്തുകടവ് - ഉല്ലല റോഡ് പുനർ നിർമിക്കുന്നത് ഏറെ പ്രയോജനകരമാകും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉല്ലല - കൊതവറ റോഡ് കരിയർ സ്പിൽവേ കം ബ്രിഡ്ജ് യാഥാർഥ്യമായതോടെ സുപ്രധാനറോഡായി മാറി. ഈ പ്രാധാന്യം മുൻനിർത്തിയാണ് ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്താൻ തീരുമാനിച്ചതെന്ന് എംഎൽഎ അറിയിച്ചു.
കൂടാതെ പുളഞ്ചുവട് - ചേരുംചുവട് റോഡ് ബിഎംബിസി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന് 2.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വൈക്കം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏറെ സഹായിക്കുന്ന പുളിഞ്ചുവട് - ചേരുംചുവട് റോഡ് വികസിപ്പിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. വൈക്കം വലിയകവല, ഉദയനാപുരം ജംഗ്ഷൻ, നാനാടം സ്കൂളിനു സമീപം എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് എണ്പതു ലക്ഷവും വൈക്കം തെക്കേ നടയിൽ വിവിധ സ്ഥലങ്ങളിൽ ഓട തീർക്കുന്നതിന് 35 ലക്ഷവും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.