കോഴിക്കോട്: വിവാഹാലോചന മുക്കത്തുനിന്നാണോ.. വാതക പൈപ്പ് ലൈൻ പോകുന്നിടത്തിനു സമീപത്താണോ... ഇപ്പോൾ പലയിടത്തുനിന്നും ഉയർന്നുകേൾക്കുന്ന ചോദ്യങ്ങളാണിത്. അതിശയോക്തിക്കുവേണ്ടി പറയുന്നതല്ല. ഇത്തരം അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട്.
അധ്വാനിച്ചുണ്ടാക്കിയ സ്ഥലത്തുകൂടി വാതകപൈപ്പ് ലൈൻ പോകുക. പൊന്നും വില തരാമെന്നുപറഞ്ഞാലും തീതുപ്പുന്ന അപകട ഓർമകളായിരിക്കും അവരുടെ മനസിലേക്കെത്തുക. പ്രത്യേകിച്ചും മണ്ണിൽ വിയർപ്പൊഴുക്കി നേടിയെടുത്ത സ്വത്തും സന്പാദ്യവും ഇട്ടിട്ടുപോകേണ്ടിവരുമോ എന്ന ഭീതിയാണ് ഇവരെ നയിക്കുന്നത്. മുകളിലൂടെ പോകുന്ന മേണോ റെയിലിനെതിരേ പോലും പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്പോൾ തലമുറകൾ കഴിയേണ്ട സ്വന്തം മണ്ണിനടിയിലൂടെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കപ്പെടുക എന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
2007-ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുന്പോൾ തുടക്കമിട്ട ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായുള്ള സർവേ മലയോരകർഷകർ ഏറെയുള്ള കോഴിക്കോട് ജില്ലയിൽ അവസാനത്തോടടുക്കുകയാണ്. ഒരു ഇടതുമുന്നണിസർക്കാരിൽ നിന്നും തുടങ്ങി മറ്റൊരു ഇടതുമുന്നണിസർക്കാരിൽ അവസാനിക്കുമോ ജനങ്ങളുടെ ആശങ്കയെന്ന ചോദ്യമാണ് ഉയരുന്നത്.പരിസരവാസികളുടെയും ജനങ്ങളുടെയും എതിർപ്പ് എറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്ന പദ്ധതിയിലൊന്നാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. ദേശീയപാതയോരത്തെ മദ്യഷാപ്പുകൾ മാറ്റി ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനെതിരേ ഉയർന്നുവരുന്ന ജനരോഷത്തേക്കാൾ പതിൻമടങ്ങാണ് ഗെയിൽ പദ്ധതിക്കെതിരേയുള്ളത്.എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോൾ തന്നെ ഗെയിൽ പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പിൽമേലാണ് മലബാറിൽ പ്രത്യേകിച്ചും കോഴിക്കോട്ട് സർവേ നടപടികൾക്ക് ജീവൻ വച്ചത്.
എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് ഒരുവഴിക്ക് നടക്കുന്പോൾ തന്നെ ജന പ്രതിനിധികളിലുള്ള സ്വാധീനം വച്ചും തന്ത്രങ്ങൾ മെനഞ്ഞും എതിർപ്പുകൾ ഗ്യസ് പോലെ പുറത്തേക്ക് കളയുകയാണ് അധികൃതർ. ജില്ലയിൽ 79 കിലോമീറ്റർ ദൂരമാണ് വാതക പൈപ്പ് ലൈൻ പോകുന്നതിനായി സർവേ നടത്തി ഏറ്റെടുക്കേണ്ട ത്. ഇതിൽ എറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കു പ്രകാരം 65 കിലോമീറ്റർ ഏറ്റെടുത്തുകഴിഞ്ഞു. ഇനിയുള്ളത് 14 കിലോമീറ്റർ മാത്രം. അതായത് ലക്ഷ്യത്തിലേക്ക് ഇനി കാൽഭാഗം ദൂരംമാത്രം. കൂടുതൽ പ്രശ്നബാധിത മേഖലകൾ വിട്ട് മറ്റിടങ്ങൾ ഏറ്റെടുക്കുക, പിന്നീട് പ്രതിഷേധം തണുക്കുന്പോൾ അതു കൂടി ഏറ്റെടുക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ. ഇത് ലക്ഷ്യം കാണുന്നു എന്നതാണ് അവസ്ഥ.
ഇടതുപക്ഷ സർക്കാർ വന്നതിനുശേഷം ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലായെന്ന് കോഴിക്കോട് ചീഫ് എൻജിനിയറും കോഴിക്കോട് സർവേ നടപടികളുടെ ഇൻചാർജുമായ വിജു പറയുന്നു. ജില്ലയിൽ നാദാപുരം , തൂണേരി, കാരശേരി പഞ്ചായത്തുകളിലാണ് സർവേ നടപടികൾ പൂർത്തിയാകാനുള്ളത്. ഇതുകകൂടി പുർത്തിയായി കഴിഞ്ഞാൽ സപ്റ്റംബറോടെ തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്നബാധിതസ്ഥലങ്ങളിൽ ആളുകളുമായി ചർച്ച നടത്താൻ മന്ത്രിതലത്തിൽ തന്നെ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട ്.
പൈപ്പ് ലൈൻ മുടക്കുന്നവരെ വികസനവിരോധികളായേ കാണാൻ കഴിയു എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വാതക പൈപ്പ് ലൈൻ യാഥാർഥ്യമാക്കാൻ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമർശനം കഴിഞ്ഞ് യുഡിഎഫ് സർക്കാറിന്റെ കാലത്ത് ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ ചൂണ്ട ിക്കാട്ടിയിരുന്നു. അദ്ദേഹമാണിപ്പോൾ കേരള മുഖ്യമന്ത്രി.
അതുകൊണ്ട ുതന്നെ പദ്ധതി നടപ്പിലാക്കേണ്ട ത് അദ്ദേഹത്തിന് അഭിമാന പ്രശ്നം കൂടിയായി മാറിയിരിക്കുന്നു. അതുതന്നെയാണ് ഗെയിൽ അധികൃതർക്ക് പ്രതീക്ഷയേകുന്നതും. കോഴിക്കോട് കഴിഞ്ഞാൽ മലപ്പുറം ജില്ലയിലാണ് സർവേ നടപടികൾആരംഭിക്കുക.
(തുടരും)
അധ്വാനിച്ചുണ്ടാക്കിയ സ്ഥലത്തുകൂടി വാതകപൈപ്പ് ലൈൻ പോകുക. പൊന്നും വില തരാമെന്നുപറഞ്ഞാലും തീതുപ്പുന്ന അപകട ഓർമകളായിരിക്കും അവരുടെ മനസിലേക്കെത്തുക. പ്രത്യേകിച്ചും മണ്ണിൽ വിയർപ്പൊഴുക്കി നേടിയെടുത്ത സ്വത്തും സന്പാദ്യവും ഇട്ടിട്ടുപോകേണ്ടിവരുമോ എന്ന ഭീതിയാണ് ഇവരെ നയിക്കുന്നത്. മുകളിലൂടെ പോകുന്ന മേണോ റെയിലിനെതിരേ പോലും പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്പോൾ തലമുറകൾ കഴിയേണ്ട സ്വന്തം മണ്ണിനടിയിലൂടെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കപ്പെടുക എന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
2007-ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുന്പോൾ തുടക്കമിട്ട ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കായുള്ള സർവേ മലയോരകർഷകർ ഏറെയുള്ള കോഴിക്കോട് ജില്ലയിൽ അവസാനത്തോടടുക്കുകയാണ്. ഒരു ഇടതുമുന്നണിസർക്കാരിൽ നിന്നും തുടങ്ങി മറ്റൊരു ഇടതുമുന്നണിസർക്കാരിൽ അവസാനിക്കുമോ ജനങ്ങളുടെ ആശങ്കയെന്ന ചോദ്യമാണ് ഉയരുന്നത്.പരിസരവാസികളുടെയും ജനങ്ങളുടെയും എതിർപ്പ് എറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്ന പദ്ധതിയിലൊന്നാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി. ദേശീയപാതയോരത്തെ മദ്യഷാപ്പുകൾ മാറ്റി ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിനെതിരേ ഉയർന്നുവരുന്ന ജനരോഷത്തേക്കാൾ പതിൻമടങ്ങാണ് ഗെയിൽ പദ്ധതിക്കെതിരേയുള്ളത്.എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോൾ തന്നെ ഗെയിൽ പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ആ ഉറപ്പിൽമേലാണ് മലബാറിൽ പ്രത്യേകിച്ചും കോഴിക്കോട്ട് സർവേ നടപടികൾക്ക് ജീവൻ വച്ചത്.
എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് ഒരുവഴിക്ക് നടക്കുന്പോൾ തന്നെ ജന പ്രതിനിധികളിലുള്ള സ്വാധീനം വച്ചും തന്ത്രങ്ങൾ മെനഞ്ഞും എതിർപ്പുകൾ ഗ്യസ് പോലെ പുറത്തേക്ക് കളയുകയാണ് അധികൃതർ. ജില്ലയിൽ 79 കിലോമീറ്റർ ദൂരമാണ് വാതക പൈപ്പ് ലൈൻ പോകുന്നതിനായി സർവേ നടത്തി ഏറ്റെടുക്കേണ്ട ത്. ഇതിൽ എറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കു പ്രകാരം 65 കിലോമീറ്റർ ഏറ്റെടുത്തുകഴിഞ്ഞു. ഇനിയുള്ളത് 14 കിലോമീറ്റർ മാത്രം. അതായത് ലക്ഷ്യത്തിലേക്ക് ഇനി കാൽഭാഗം ദൂരംമാത്രം. കൂടുതൽ പ്രശ്നബാധിത മേഖലകൾ വിട്ട് മറ്റിടങ്ങൾ ഏറ്റെടുക്കുക, പിന്നീട് പ്രതിഷേധം തണുക്കുന്പോൾ അതു കൂടി ഏറ്റെടുക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ. ഇത് ലക്ഷ്യം കാണുന്നു എന്നതാണ് അവസ്ഥ.
ഇടതുപക്ഷ സർക്കാർ വന്നതിനുശേഷം ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലായെന്ന് കോഴിക്കോട് ചീഫ് എൻജിനിയറും കോഴിക്കോട് സർവേ നടപടികളുടെ ഇൻചാർജുമായ വിജു പറയുന്നു. ജില്ലയിൽ നാദാപുരം , തൂണേരി, കാരശേരി പഞ്ചായത്തുകളിലാണ് സർവേ നടപടികൾ പൂർത്തിയാകാനുള്ളത്. ഇതുകകൂടി പുർത്തിയായി കഴിഞ്ഞാൽ സപ്റ്റംബറോടെ തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്നബാധിതസ്ഥലങ്ങളിൽ ആളുകളുമായി ചർച്ച നടത്താൻ മന്ത്രിതലത്തിൽ തന്നെ അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട ്.
പൈപ്പ് ലൈൻ മുടക്കുന്നവരെ വികസനവിരോധികളായേ കാണാൻ കഴിയു എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വാതക പൈപ്പ് ലൈൻ യാഥാർഥ്യമാക്കാൻ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമർശനം കഴിഞ്ഞ് യുഡിഎഫ് സർക്കാറിന്റെ കാലത്ത് ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ പിണറായി വിജയൻ ചൂണ്ട ിക്കാട്ടിയിരുന്നു. അദ്ദേഹമാണിപ്പോൾ കേരള മുഖ്യമന്ത്രി.
അതുകൊണ്ട ുതന്നെ പദ്ധതി നടപ്പിലാക്കേണ്ട ത് അദ്ദേഹത്തിന് അഭിമാന പ്രശ്നം കൂടിയായി മാറിയിരിക്കുന്നു. അതുതന്നെയാണ് ഗെയിൽ അധികൃതർക്ക് പ്രതീക്ഷയേകുന്നതും. കോഴിക്കോട് കഴിഞ്ഞാൽ മലപ്പുറം ജില്ലയിലാണ് സർവേ നടപടികൾആരംഭിക്കുക.
(തുടരും)