+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയോരത്ത് കമുക് കൃഷി നശിക്കുന്നു; കർഷകർ പ്രതിസന്ധിയിൽ

കുറ്റ്യാടി: മലയോര മേഖലയിൽ കമുക് കൃഷി നശിക്കുന്നത് അടയ്ക്ക കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലെ
മലയോരത്ത് കമുക് കൃഷി നശിക്കുന്നു; കർഷകർ പ്രതിസന്ധിയിൽ
കുറ്റ്യാടി: മലയോര മേഖലയിൽ കമുക് കൃഷി നശിക്കുന്നത് അടയ്ക്ക കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലെ മലയോര കർഷകരുടെ മുഖ്യ വരുമാന മാർഗമാണ് വിവിധ രോഗങ്ങൾ ബാധിച്ചു നശിക്കുന്നത്.
അടുത്ത കാലത്തായി അടക്കയ്ക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തിലെ വൻ കുറവ് കാരണം ഫലം കർഷകർക്ക് ലഭിക്കുന്നില്ല. പ്രധാന അടയ്ക്ക ഉത്പാദന കേന്ദ്രമായ കരിങ്ങാട്, പശുക്കടവ്, മുറ്റത്തെപ്ലാവ്, ചൂരണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അടയ്ക്ക ഉത്പാദനത്തിൽ അറുപത് ശതമാനം വരെ കുറവ് വന്നതായി കർഷകരും കൃഷി വകുപ്പും ഒരുപോലെ പറയുന്നു. മലയോര പഞ്ചായത്തുകളുടെ താഴ്‌വാരത്തും കുന്നിൻ ചരിവുകളിലുമുണ്ടായിരുന്ന നിരവധി കമുകിൻ തോട്ടങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞു.
കൂന്പ് ചീയ്യലും മണ്ഡരിയും ഒാലപ്പുഴുശല്യവും അടക്കമുള്ള രോഗങ്ങൾ ബാധിച്ച് തെങ്ങുകൃഷി നശിച്ച മലയോര കർഷകരുടെ ആശ്വാസമായിരുന്ന കമുക് കൃഷികൂടി പ്രതിസന്ധിയിലാവുന്നത് മലയോര മേഖലയിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. മഞ്ഞളിപ്പ്, മഹാളി രോഗങ്ങളാണ് കമുക്് കൃഷിയെ പ്രധാനമായും ബാധിക്കുന്നത്. ഇതിന് പുറമെ കടുത്ത വേനലിൽ കമുകുകൾ ഉണങ്ങി നശിക്കുന്നതും പതിവായിട്ടുണ്ട്. മുന്പ് ഒരു കിലോ അടക്കയ്ക്ക് നൂറ്റി അൻപത് രുപവരെ വില ലഭിച്ചിട്ടുണ്ട്.ട്ടുണ്ട്. കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനോ, കൃഷി പ്രോത്‌സാഹിപ്പിക്കാനോ, സംരക്ഷിക്കുന്നതിനോ ആവശ്യമായ പദ്ധതികളൊന്നും കൃഷി വകുപ്പ് ആവിഷ്കരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷൻ നടപ്പാക്കുന്ന കമുക് കൃഷി പുനരുദ്ധാരണ പദ്ധതിയുടെ പ്രയോജനവും കമുക്് കൃഷി നശിച്ച ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.