+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവമ്പാടി വിമാനത്താവള നിർമാണത്തിനു സംസ്ഥാന സർക്കാർ അനുമതി നല്കണമെന്ന്

തിരുവമ്പാടി: തിരുവമ്പാടിയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ അനുമതി എത്രയും വ
തിരുവമ്പാടി വിമാനത്താവള നിർമാണത്തിനു സംസ്ഥാന സർക്കാർ അനുമതി നല്കണമെന്ന്
തിരുവമ്പാടി: തിരുവമ്പാടിയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭയുടെ അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് മലബാർ ഇന്‍റർനാഷണൽ എയർപോർട്ട് കമ്മറ്റിയുടെയും മലബാർ ഡവലപ്മെന്‍റ് കൗൺസിലിന്‍റെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രത്യാഘാതങ്ങളോ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രശ്നങ്ങളോ ഇല്ലാതെ തന്നെ ഇന്‍റർനാഷണൽ നിലവാരമുള്ള എയർപോർട്ട് യാഥാർഥ്യമാക്കാൻ ആവശ്യമായ സ്ഥലം തിരുവമ്പാടിയിൽ ലഭിക്കുന്നതിന് സാഹചര്യമുണ്ട്.
ഇക്കാര്യം വിവിധ ഏജൻസികളുടെ പരിശോധനകളിൽ അംഗീകരിക്കപ്പെട്ടതാണ്.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയാണ് ഇനി വേണ്ടിയതെന്നും അടിയന്തര പ്രധാന്യത്തോടെ ഇതിനാവശ്യ നടപടികൾ ഉണ്ടാവണമെന്നും തിരുവമ്പാടിയിൽ ചേർന്ന കമ്മറ്റി ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഷെവലിയാർ സി.ഇ. ചാക്കുണ്ണി, എം.കെ. അയ്യപ്പൻ, ജോളി ജോസഫ്, കെ.എൻ. ചന്ദ്രൻ ,മുസ്തഫ കിളിയണ്ണി, ജോയി അഗസ്റ്റിൻ, ടി.പി. ജോയി, പി.ജെ. വർക്കി, തുടങ്ങിയവർ പ്രസംഗിച്ചു. ഈ ആവശ്യം ഉന്നയിച്ച് 30-ന് മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്നതിനും യോഗം തീരുമാനിച്ചു.