+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മാറുമെന്നു സൂചന

കോട്ടയം: ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്‍റായി നിയമിതനായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അടുത്ത മാസത്തോടെ ഒഴിയുമെന്നു സൂചന. പുതിയ പ്രസിഡന്‍റിനെ തെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മാറുമെന്നു സൂചന
കോട്ടയം: ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്‍റായി നിയമിതനായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അടുത്ത മാസത്തോടെ ഒഴിയുമെന്നു സൂചന. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ വെള്ളിയാഴ്ച പാർട്ടി നേതൃയോഗം ചേരുന്നുണ്ട്. പാന്പാടി ഡിവിഷൻ അംഗം സണ്ണി പാന്പാടി പുതിയ പ്രസിഡന്‍റായേക്കും.
മുന്നണി വിട്ടെങ്കിലും കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസിനൊപ്പം ചേർന്നാണ് ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസ്-എമ്മിന് ആറും അംഗങ്ങളുണ്ട്. ഇടതുമുന്നണിയിൽ സിപിഎം-ആറ്, സിപിഐ- ഒന്ന് എന്നിങ്ങനെയാണ് അംഗബലം. പി.സി. ജോർജിന്‍റെ പാർട്ടിക്ക് ഒരംഗമുണ്ട്.