ആയൂർ: പുരയിടത്തിൽ കിളച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. ആയൂർ നീറായിക്കോട് താന്നിവിള പുത്തൻവീട്ടിൽ സിനിമോനാ(44)ണ് സൂര്യതാപമേറ്റത്.
ഇന്നലെ രാവിലെ 10.45–ഓടെയാണ് സംഭവം. നീറായിക്കോട് സ്വദേശിയായ സമദിന്റെ ഉടമസ്‌ഥതയിലുള്ള പുരയിടത്തിൽ റബർതോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാതപമേറ്റത്. മുതുകിൽ അസഹനീയമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സിനിമോൻ സമീപത്തെ വീട്ടിലെത്തി ഫ്രിഡ്ജിൽ നിന്നും തണുത്തവെള്ളമെടുത്തൊഴിച്ചെങ്കിലും മുതുകുഭാഗം ചൂടേറ്റഭാഗത്ത് അസഹനീയമായ നീറ്റലുണ്ടാവുകയും ചുവന്ന് തടിക്കുകയും ചെയ്തു.
ഉടൻതന്നെ ഇയാളെ ആയൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സൂര്യതാപമേറ്റതാണെന്ന് സ്‌ഥിരീകരിച്ചു. പ്രദേശത്ത് രാവിലെ മുതൽ വൈകുന്നേരം നാലുവരെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടുദിവസം വൈകുന്നേരം മഴപെയ്തെങ്കിലും പകൽ അനുഭവപ്പെടുന്ന ചൂടിന് യാതൊരു കുറവുമില്ല.
ഇന്നലെ രാവിലെ 10.45–ഓടെയാണ് സംഭവം. നീറായിക്കോട് സ്വദേശിയായ സമദിന്റെ ഉടമസ്‌ഥതയിലുള്ള പുരയിടത്തിൽ റബർതോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാതപമേറ്റത്. മുതുകിൽ അസഹനീയമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സിനിമോൻ സമീപത്തെ വീട്ടിലെത്തി ഫ്രിഡ്ജിൽ നിന്നും തണുത്തവെള്ളമെടുത്തൊഴിച്ചെങ്കിലും മുതുകുഭാഗം ചൂടേറ്റഭാഗത്ത് അസഹനീയമായ നീറ്റലുണ്ടാവുകയും ചുവന്ന് തടിക്കുകയും ചെയ്തു.
ഉടൻതന്നെ ഇയാളെ ആയൂരിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സൂര്യതാപമേറ്റതാണെന്ന് സ്‌ഥിരീകരിച്ചു. പ്രദേശത്ത് രാവിലെ മുതൽ വൈകുന്നേരം നാലുവരെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടുദിവസം വൈകുന്നേരം മഴപെയ്തെങ്കിലും പകൽ അനുഭവപ്പെടുന്ന ചൂടിന് യാതൊരു കുറവുമില്ല.