കൊല്ലം: കെഎസ്യു സംഘടനാ തെരഞ്ഞെടുപ്പിൽ മൂന്നു പാനലുകളിലായി നടന്ന ത്രികോണ മത്സരത്തിൽ ഐ വിഭാഗത്തിൽ നിന്നും പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിച്ച വിഷ്ണു വിജയൻ 213 വോട്ടുകൾ നേടി വിജയിച്ചു.
ഐ ഗ്രൂപ്പിലെ മുരളി വിഭാഗത്തിൽപ്പെട്ട വിഷ്ണു വിജയനെ കൊടിക്കുന്നിൽ സുരേഷും ശൂരനാട് രാജശേഖരൻ വിഭാഗമാണ് പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ ഐ വിഭാഗത്തിന് വേണ്ടി മത്സരിച്ച ഔദ്യോഗിക വിഭാഗം സ്‌ഥാനാർഥി കൗശിഖ് എം. ദാസ് 165 വോട്ടുകൾ നേടി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി വൈസ് പ്രസിഡന്റാവുകയുണ്ടായി. ഈ പാനലിൽ നിന്ന് മത്സരിച്ച അനൂപ് നെടുമ്പന, യദുകൃഷ്ണൻ എം.ജെ, അനിലാ മറിയം എന്നിവർ ജനറൽ സെക്രട്ടറിമാരായും ശരത്. എസ്.എൽ, ഓഷിൻ വി. രമേശും സെക്രട്ടറിമാരായി വിജയിച്ചു. കെപിസിസി വക്‌താവ് രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ചതിലും ഡിസിസി ഓഫീസ് ആക്രമണം നടത്തിയതിന്റെയും പേരിൽ പ്രസിഡന്റായി വിജയിച്ച വിഷ്ണു വിജയൻ സസ്പെൻഷനിലാണ്.
ഐ ഗ്രൂപ്പിലെ മുരളി വിഭാഗത്തിൽപ്പെട്ട വിഷ്ണു വിജയനെ കൊടിക്കുന്നിൽ സുരേഷും ശൂരനാട് രാജശേഖരൻ വിഭാഗമാണ് പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ ഐ വിഭാഗത്തിന് വേണ്ടി മത്സരിച്ച ഔദ്യോഗിക വിഭാഗം സ്‌ഥാനാർഥി കൗശിഖ് എം. ദാസ് 165 വോട്ടുകൾ നേടി രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കി വൈസ് പ്രസിഡന്റാവുകയുണ്ടായി. ഈ പാനലിൽ നിന്ന് മത്സരിച്ച അനൂപ് നെടുമ്പന, യദുകൃഷ്ണൻ എം.ജെ, അനിലാ മറിയം എന്നിവർ ജനറൽ സെക്രട്ടറിമാരായും ശരത്. എസ്.എൽ, ഓഷിൻ വി. രമേശും സെക്രട്ടറിമാരായി വിജയിച്ചു. കെപിസിസി വക്‌താവ് രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിച്ചതിലും ഡിസിസി ഓഫീസ് ആക്രമണം നടത്തിയതിന്റെയും പേരിൽ പ്രസിഡന്റായി വിജയിച്ച വിഷ്ണു വിജയൻ സസ്പെൻഷനിലാണ്.