പത്തനംതിട്ട: പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും നിർവഹണ ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തുക നല്‍കിയിരുന്നെങ്കിലും ആയത് ഗുണഭോക്താക്കളില്ല എന്ന കാരണത്താൽ തിരിച്ചടച്ചിരുന്നു. കുടിവെള്ള പദ്ധതികൾക്കായി ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്ന വിഹിതം ചെലവാക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
ഭാവിയിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
13 ഗ്രാമ പഞ്ചായത്തുകളുടെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
സീതത്തോട്, റാന്നി പെരുനാട്, ഓമല്ലൂർ, മലയാലപ്പുഴ, മൈലപ്ര, കവിയൂർ, മല്ലപ്പള്ളി, കുറ്റൂർ, കോട്ടാങ്ങൽ, ചെറുകോൽ, തോട്ടപ്പുഴശേരി, എഴുമറ്റൂർ, കടന്പനാട്, പെരിങ്ങര, കൊറ്റനാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും പന്തളം, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്.
ജില്ലയിലെ പദ്ധതി തുക വിനിയോഗം 42.25 ശതമാനമാണ്. ഗ്രാമ പഞ്ചായത്തുകളുടേത് 42.04 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 48.53 ശതമാനവും നഗരസഭകളുടേത് 33.63 ശതമാനവും ജില്ലാ പഞ്ചായത്തിന്റേത് 46.30 ശതമാനവുമാണ്.
ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതി തുക വിനിയോഗത്തിൽ ഏറ്റവും മുന്നിലുള്ളത് ഇലന്തൂർ ഗ്രാമ പഞ്ചായത്താണ് 69.5 ശതമാനം.
റാന്നി, അയിരൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ 60 ശതമാനത്തിനു മുകളിലും പന്തളം തെക്കേക്കര, വെച്ചൂച്ചിറ, പുറമറ്റം, ഏഴംകുളം, തോട്ടപ്പുഴശേരി, കൊടുമണ്‍, കുളനട, വള്ളിക്കോട്, നാരങ്ങാനം, കോയിപ്രം, മൈലപ്ര, നെടുന്പ്രം, മല്ലപ്പുഴശേരി, കോട്ടാങ്ങൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ 50 ശതമാനത്തിനു മുകളിലും തുക ചെലവഴിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് 66.73 ശതമാനം. പുളിക്കീഴ് 61.94, ഇലന്തൂർ 50.83, പറക്കോട് 48.37, പന്തളം 48.22, കോന്നി 45.98, കോയിപ്രം 41.91, റാന്നി 40.65 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ തുക വിനിയോഗം. നഗരസഭകളിൽ ഏറ്റവും കൂടുത തുക ചെലവഴിച്ചത് പന്തളം നഗരസഭയാണ് 39.29 ശതമാനം. മറ്റു നഗരസഭകളിൽ തിരുവല്ല 35.63, പത്തനംതിട്ട 33.43, അടൂർ 27.11 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്.
സ്പിൽ ഓവർ പ്രോജക്ടുകളിലെ പണം വിനിയോഗിക്കാനുള്ള സമയപരിധി നീട്ടി നൽകിയതിനാൽ പദ്ധതി വിഹിതം ചെലവഴിക്കാനുള്ള കാലാവധി കൂടി നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്ഥാപനങ്ങൾ.
ഭാവിയിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.
13 ഗ്രാമ പഞ്ചായത്തുകളുടെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
സീതത്തോട്, റാന്നി പെരുനാട്, ഓമല്ലൂർ, മലയാലപ്പുഴ, മൈലപ്ര, കവിയൂർ, മല്ലപ്പള്ളി, കുറ്റൂർ, കോട്ടാങ്ങൽ, ചെറുകോൽ, തോട്ടപ്പുഴശേരി, എഴുമറ്റൂർ, കടന്പനാട്, പെരിങ്ങര, കൊറ്റനാട് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും പന്തളം, കോന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്.
ജില്ലയിലെ പദ്ധതി തുക വിനിയോഗം 42.25 ശതമാനമാണ്. ഗ്രാമ പഞ്ചായത്തുകളുടേത് 42.04 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 48.53 ശതമാനവും നഗരസഭകളുടേത് 33.63 ശതമാനവും ജില്ലാ പഞ്ചായത്തിന്റേത് 46.30 ശതമാനവുമാണ്.
ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതി തുക വിനിയോഗത്തിൽ ഏറ്റവും മുന്നിലുള്ളത് ഇലന്തൂർ ഗ്രാമ പഞ്ചായത്താണ് 69.5 ശതമാനം.
റാന്നി, അയിരൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ 60 ശതമാനത്തിനു മുകളിലും പന്തളം തെക്കേക്കര, വെച്ചൂച്ചിറ, പുറമറ്റം, ഏഴംകുളം, തോട്ടപ്പുഴശേരി, കൊടുമണ്‍, കുളനട, വള്ളിക്കോട്, നാരങ്ങാനം, കോയിപ്രം, മൈലപ്ര, നെടുന്പ്രം, മല്ലപ്പുഴശേരി, കോട്ടാങ്ങൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ 50 ശതമാനത്തിനു മുകളിലും തുക ചെലവഴിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്താണ് 66.73 ശതമാനം. പുളിക്കീഴ് 61.94, ഇലന്തൂർ 50.83, പറക്കോട് 48.37, പന്തളം 48.22, കോന്നി 45.98, കോയിപ്രം 41.91, റാന്നി 40.65 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ തുക വിനിയോഗം. നഗരസഭകളിൽ ഏറ്റവും കൂടുത തുക ചെലവഴിച്ചത് പന്തളം നഗരസഭയാണ് 39.29 ശതമാനം. മറ്റു നഗരസഭകളിൽ തിരുവല്ല 35.63, പത്തനംതിട്ട 33.43, അടൂർ 27.11 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്.
സ്പിൽ ഓവർ പ്രോജക്ടുകളിലെ പണം വിനിയോഗിക്കാനുള്ള സമയപരിധി നീട്ടി നൽകിയതിനാൽ പദ്ധതി വിഹിതം ചെലവഴിക്കാനുള്ള കാലാവധി കൂടി നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശസ്ഥാപനങ്ങൾ.