പാലാ: കേരളം അടുത്ത നാലുവർഷംകൊണ്ട് പച്ചക്കറിയിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പാലായിൽ കൃഷിവകുപ്പിന്റെയും കിഴതടിയൂർ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിന്റെ വിവിധ മേഖലകളിലായി 260 ഇക്കോ ഷോപ്പുകൾ ആരംഭിക്കാനും പദ്ധതി തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. ഈ രംഗത്ത് വിജയം കൈവരിക്കാൻ സഹകരണ മേഖലകളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി കൃഷി രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ പലിശരഹിത വായ്പാ സംവിധാനം അടുത്ത സാന്പത്തിക വർഷം ആരംഭിക്കും. പ്രാദേശിക തലത്തിൽ കർഷകരുടെ സൊസൈറ്റികൾ രൂപീകരിക്കുകയും ഈ സൊസൈറ്റികൾ ക്രോഡീകരിച്ച് അമൂൽ പോലെ സംസ്ഥാന തലത്തിൽ ഒരു സമിതി രൂപീകരിക്കാൻ ഗവണ്മെന്റ് പദ്ധതികൾ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
റബർ കർഷകരെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകും. ഇതിനായി റബർ അധിഷ്ഠിത മൂല്യവർധക ഉത്പന്നങ്ങൾ നിർമിക്കാനും കാർഷിക മേഖലയിൽ അത് പ്രയോജനപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷക സമിതി പ്രസിഡന്റ് എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമാ ഫിലിപ്പ് പദ്ധതികൾ വിശദീകരിച്ചു.
മുനിസിപ്പൽ ചെയർമാൻ ലീനാ സണ്ണി, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പൻ, മുനിസിപ്പൽ കൗണ്‍സിലർ ബിജി ജോജോ, വി.ജി. വിജയകുമാർ, ബാബു കെ. ജോർജ്, സതീഷ് ചൊള്ളാനി, ബെന്നി മൈലാടൂർ, സോമശേഖരൻ നായർ തച്ചേട്ട്, സി. ഗീത, അസിസ്റ്റന്റ് ഡയറക്ടർ എസ്. ബിമൽഘോഷ്, ബേബി ചെറിയാൻ, കെ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.
ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിന്റെ വിവിധ മേഖലകളിലായി 260 ഇക്കോ ഷോപ്പുകൾ ആരംഭിക്കാനും പദ്ധതി തയാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. ഈ രംഗത്ത് വിജയം കൈവരിക്കാൻ സഹകരണ മേഖലകളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി കൃഷി രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്ക് മൂന്നുലക്ഷം രൂപ വരെ പലിശരഹിത വായ്പാ സംവിധാനം അടുത്ത സാന്പത്തിക വർഷം ആരംഭിക്കും. പ്രാദേശിക തലത്തിൽ കർഷകരുടെ സൊസൈറ്റികൾ രൂപീകരിക്കുകയും ഈ സൊസൈറ്റികൾ ക്രോഡീകരിച്ച് അമൂൽ പോലെ സംസ്ഥാന തലത്തിൽ ഒരു സമിതി രൂപീകരിക്കാൻ ഗവണ്മെന്റ് പദ്ധതികൾ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
റബർ കർഷകരെ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകും. ഇതിനായി റബർ അധിഷ്ഠിത മൂല്യവർധക ഉത്പന്നങ്ങൾ നിർമിക്കാനും കാർഷിക മേഖലയിൽ അത് പ്രയോജനപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷക സമിതി പ്രസിഡന്റ് എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമാ ഫിലിപ്പ് പദ്ധതികൾ വിശദീകരിച്ചു.
മുനിസിപ്പൽ ചെയർമാൻ ലീനാ സണ്ണി, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പൻ, മുനിസിപ്പൽ കൗണ്‍സിലർ ബിജി ജോജോ, വി.ജി. വിജയകുമാർ, ബാബു കെ. ജോർജ്, സതീഷ് ചൊള്ളാനി, ബെന്നി മൈലാടൂർ, സോമശേഖരൻ നായർ തച്ചേട്ട്, സി. ഗീത, അസിസ്റ്റന്റ് ഡയറക്ടർ എസ്. ബിമൽഘോഷ്, ബേബി ചെറിയാൻ, കെ.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.