+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെള്ളിയാമറ്റത്തെ ബെവ്കോ ഔട്ട്‌ലറ്റ് നിയമവിരുദ്ധം: കെസിബിസി മദ്യവിരുദ്ധ സമിതി

പാലാ: തലപ്പലം പഞ്ചായത്തിൽ മദ്യശാല വേണ്ടായെന്ന തീരുമാനമെടുത്ത പഞ്ചായത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൂന്നാം വാർഡിൽ തെള്ളിയാമറ്റത്ത് പ്രവർത്തനം ആരംഭി
തെള്ളിയാമറ്റത്തെ ബെവ്കോ  ഔട്ട്‌ലറ്റ് നിയമവിരുദ്ധം:   കെസിബിസി മദ്യവിരുദ്ധ സമിതി
പാലാ: തലപ്പലം പഞ്ചായത്തിൽ മദ്യശാല വേണ്ടായെന്ന തീരുമാനമെടുത്ത പഞ്ചായത്ത് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മൂന്നാം വാർഡിൽ തെള്ളിയാമറ്റത്ത് പ്രവർത്തനം ആരംഭിച്ച ബെവ്കോ ഔട്ട്‌ലറ്റ് നിയമവിരുദ്ധമെന്നും അടിയന്തിരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് കമ്മറ്റി ബാധ്യസ്ഥരാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
പഞ്ചായത്ത് രാജ് 232 ചട്ടപ്രകാരം മദ്യശാല സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതി വേണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് ബെവ്കോയ്ക്ക് എക്സൈസ് കൂട്ടുനിൽക്കുകയും പോലീസ് സംരക്ഷണം നൽകുകയും ചെയ്തിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ നിന്നും തലപ്പലം പഞ്ചായത്തിലേക്ക് ഔട്ട്‌ലറ്റ് മാറ്റുന്പോൾ നിശ്ചയമായും പഞ്ചായത്തിന്‍റെ അനുമതി മുൻകൂട്ടി നേടിയിരിക്കണം.
പഴയ കെട്ടിടമുറിയിൽ നിന്ന് പുതിയ സ്ഥലത്തെ കെട്ടിടമുറിയിൽ പ്രവർത്തനം ആരംഭിക്കുന്പോൾ ഇതിനായി മുൻകൂട്ടി അപേക്ഷ വച്ച് അനുമതിയും ഡി ആൻഡ് ഒ ലൈസൻസും നേടേണ്ടതാണ്. എഫ്എൽ 39 അനുസരിച്ചും ഇവിടെ ഒരു മദ്യശാലയ്ക്ക് അനുവാദം കൊടുക്കാൻ പാടില്ലാത്തതാണ്. പഞ്ചായത്തിന്‍റെ മുൻകൂർ അനുമതി വേണമെന്ന നിയമത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി ഉറച്ചുനിൽക്കുന്നതായും പ്രസാദ് കുരുവിള പ്രസ്താവിച്ചു.
ഈരാറ്റുപേട്ടയിൽ ആറ് സ്ഥലങ്ങളിൽ മാറ്റത്തിന് ശ്രമിച്ച് അവിടെനിന്നും ജനം തുരത്തിയ ഔട്ട്‌ലറ്റാണ് തെള്ളിയാമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. പരിസരവാസികളായ ഒരാളെങ്കിലും പരസ്യമായി ഔട്ട്‌ലറ്റിനെ എതിർത്ത് മുന്നോട്ട് വന്നാൽ ഇനിയും കെസിബിസി മദ്യവിരുദ്ധ സമിതി സന്പൂർണ പിന്തുണ നൽകുമെന്നും പ്രസ്താവിച്ചു.