+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൃക്കദാനത്തിലൂടെ നാടിന് മാതൃകയായവരെ ആദരിക്കും

പാലാ: വൃക്കദാനത്തിലൂടെ നാടിന് മാതൃകയായവരെ പാലായിലെ വ്യാപാരി സമൂഹം 25ന് രാത്രി എട്ടിന് പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ആദരിക്കും. ക
വൃക്കദാനത്തിലൂടെ നാടിന്  മാതൃകയായവരെ ആദരിക്കും
പാലാ: വൃക്കദാനത്തിലൂടെ നാടിന് മാതൃകയായവരെ പാലായിലെ വ്യാപാരി സമൂഹം 25ന് രാത്രി എട്ടിന് പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ആദരിക്കും. കാരുണ്യപ്രവൃത്തികൾ ചെയ്യണമെന്ന് മറ്റുള്ളവരോട് പറയുക മാത്രമല്ല പ്രാവർത്തികമാക്കി സ്വന്തം വൃക്ക ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വ്യാപാരിയായ പുരയിടത്തിൽ സെബാസ്റ്റ്യൻ ജോസഫും (ബേബിച്ചൻ) എന്നിവരെയാണ് ആദരിക്കുന്നത്.
പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മാനേജിംഗ് ട്രസ്റ്റിയും പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയുമാണ് സെബാസ്റ്റ്യൻ ജോസഫ്. നിർധന കുടുംബാംഗമായ ഇരുപത്തിമൂന്നുകാരനാണ് ബേബിച്ചൻ തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കാണിച്ച മാതൃകയാണ് ബേബിച്ചന് പ്രചോദനമായത്. കാരുണ്യപ്രവൃത്തികളിൽ പാലായിൽ സജീവ സാന്നിധ്യമായ ബേബിച്ചന്‍റെ നേതൃത്വത്തിൽ കാരുണ്യ ട്രസ്റ്റ് ചികിത്സാ സഹായങ്ങൾക്കു പുറമെ പാലായിലെ മൂന്ന് ഗവ. ആശുപത്രികളിലും 25 വർഷമായി എല്ലാ ദിവസവും ഭക്ഷണം നൽകി വരികയും ചെയ്യുന്നു.
ഏകോപന സമിതി പ്രസിഡന്‍റ് വക്കച്ചൻ മറ്റത്തിൽ എക്സ് എംപി അധ്യക്ഷത വഹിക്കുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്നേഹവിരുന്ന് നടക്കും. വാർത്താ സമ്മേളനത്തിൽ ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സി. ജോസഫ്, ട്രഷറർ ജോസ് ജോസഫ് ചെറുവള്ളി, പിആർഒ ബൈജു കൊല്ലംപറന്പിൽ, യൂത്ത് വിംഗ് പ്രസിഡന്‍റ് അനൂബ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.