മട്ടന്നൂർ: വീട്ടിൽ വളർത്തുന്ന നായക്കുട്ടികളെ അജ്ഞാത ജീവി കടിച്ചുകൊന്നു. മറ്റൊന്നിന് കടിയേറ്റു. ഇന്നലെ പുലർച്ചെ മരുതായി മേറ്റടിയിലായിരുന്നു സംഭവം. മേറ്റടിയിലെ കെ.പി.മനോജ് കുമാറിന്റെ വീട്ടിൽ വളർത്തുന്ന നായക്കുഞ്ഞുങ്ങളെയാണ് കടിച്ചുകൊന്നത്. വീടിന് പിറകിലുള്ള വിറകുപുരയിലാണ് രാത്രിയിൽ നായ്ക്കളെ കെട്ടിയിടാറുള്ളത്. ഇന്നലെ പുലർച്ചെ അഞ്ചോടെ നായ്കളുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ വിറകുപുരയിലെത്തിയതോടെ ഒരു ജീവി വിറകുപുരയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയതായി പറയുന്നു. വലിയ നായയ്ക്ക് കടിയേറ്റനിലയിലും രണ്ടു കുഞ്ഞുങ്ങൾ കടിയേറ്റ് ചത്ത നിലയിലുമാണ് കണ്ടത്.
പുലിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് കണ്ണൂരിൽ നിന്ന് ഫോറസ്റ്റ് അധികൃതരും മട്ടന്നൂരിൽ നിന്ന് പോലീസും വീട്ടിലെത്തി പരിശോധന നടത്തി.
പുലിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് കണ്ണൂരിൽ നിന്ന് ഫോറസ്റ്റ് അധികൃതരും മട്ടന്നൂരിൽ നിന്ന് പോലീസും വീട്ടിലെത്തി പരിശോധന നടത്തി.