ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനു സമീപമുള്ള കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മുഴക്കുന്ന്, പേരാവൂര്‍, ആറളം, അയ്യന്‍കുന്ന് പഞ്ചായത്തുകളില്‍ വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ആക്രമണം നടക്കുന്ന പ്രദേശങ്ങളില്‍ വനംവകുപ്പിന്റെ ദ്രുതകര്‍മസേനയെ വിന്യസിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കുന്നപ്പള്ളി ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതം ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം നിരന്തരമായി നേരിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണവും വനപാലകരുടെ സ്ഥിരമായ പട്രോളിംഗും വേണം. രണ്ടു മാസമായി സംസ്ഥാനത്ത് 14 പേര് മരിക്കുകയും കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്ത സ്ഥിതിയാണുള്ളത്. കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരവും വിളകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കണം.
ജെയ്സൺ ജീരകശേരി അധ്യക്ഷത വഹിച്ചു. സി.എസ്.സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, ഏബ്രഹാം പാരിക്കാപ്പള്ളി, പി.ടി.ജോസഫ്, ഷൈജു വാഴപ്പള്ളി, ജോണ്‍ സെബാസ്റ്റ്യന്‍, സിബി കണ്ണീറ്റുകണ്ടം, ജോര്‍ജ് അടുപ്പുകല്ലേല്‍, ഇ.ഡി.ആന്റണി, ജോണി കല്ലന്മാരി, മാണി കല്ലംകുളം എന്നിവര്‍ പ്രസംഗിച്ചു.
ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം നിരന്തരമായി നേരിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണവും വനപാലകരുടെ സ്ഥിരമായ പട്രോളിംഗും വേണം. രണ്ടു മാസമായി സംസ്ഥാനത്ത് 14 പേര് മരിക്കുകയും കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിക്കുകയും ആയിരക്കണക്കിന് കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്ത സ്ഥിതിയാണുള്ളത്. കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരവും വിളകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കണം.
ജെയ്സൺ ജീരകശേരി അധ്യക്ഷത വഹിച്ചു. സി.എസ്.സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, ഏബ്രഹാം പാരിക്കാപ്പള്ളി, പി.ടി.ജോസഫ്, ഷൈജു വാഴപ്പള്ളി, ജോണ്‍ സെബാസ്റ്റ്യന്‍, സിബി കണ്ണീറ്റുകണ്ടം, ജോര്‍ജ് അടുപ്പുകല്ലേല്‍, ഇ.ഡി.ആന്റണി, ജോണി കല്ലന്മാരി, മാണി കല്ലംകുളം എന്നിവര്‍ പ്രസംഗിച്ചു.