കോവളം: വിഴിഞ്ഞത്ത് വർക്ഷോപ്പിൽ നിന്ന് പണി കഴിഞ്ഞ് പുറത്തേക്കെടുത്ത കെഎസ്ആർടിസി ബസ് ഇടിച്ച് ബസിനടിയിൽ വീണ സ്റ്റേർ കീപ്പർ പരിക്കുകളോടെ രക്ഷപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയിലെ സ്പെയർ പാർട്സ് സെക്ഷൻ സ്റ്റോർ കീപ്പർ പെരിങ്ങമ്മല നെല്ലിവിള സ്വദേശി സ്റ്റുവർട്ടിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10.30 ഓട് കൂടിയായിരുന്നു അപകടം. നേരത്തെ ഡിപ്പോയിൽ ഡ്രൈവറായിരുന്ന സ്റ്റുവർട്ട് ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ആറുവർഷം മുമ്പ് പാരിപ്പള്ളിയിൽ വച്ച് ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടർന്ന് സ്റ്റുവർട്ടിന്റെ ഒരു കാല് മുറിച്ച് മാറ്റിയ ശേഷം കൃത്രിമ കാല് പിടിപ്പിച്ചാണ് നടക്കുന്നത്.അന്നത്തെ അപകടത്തിന് ശേഷം സ്റ്റുവർട്ട് സ്റ്റോർ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.ഫിറ്റ്നസ് ടെസ്റ്റിനായി അറ്റകുറ്റപണി കഴിഞ്ഞ് റാമ്പിൽ നിന്നും ബസ് പുറത്തിറക്കാനായി മെക്കാനിക് പിന്നോട്ട് എടുക്കവെ ബസിനു പുറകിൽ നിന്ന സ്റ്റുവർട്ട് അപകടത്തിൽ പെടുകയായിരുന്നു.
അംഗവൈകല്യം ഉള്ളതിനാൽ സ്റ്റുവർട്ടിന് ഓടി മാറാൻ സാധിക്കാത്തതിനെ തുടർന്ന് പിന്നോട്ടെടുത്ത ബസ് തട്ടിയതോടെ ബസിനടിയിലേക്ക് വീഴുകയയായിരുന്നു. സംഭവം കണ്ട് ആളുകൾ ബഹളം വെച്ചതോടെ ബസ് നിറുത്തി ബസിനടിയിൽ പെട്ട സ്റ്റുവർട്ടിനെ മറ്റൊരു ബസിൽ വിഴിഞ്ഞം ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജാശുപത്രിയിലും എത്തിക്കുകയായിരുന്നു. ബസ് തട്ടിയതിനെ തുടർന്ന് കൈക്കും ഷോൾഡറിനും കാലിനും പരിക്കേറ്റ സ്റ്റുവർട്ട് അപകട നില തരണം ചെയ്തു.
ഇന്നലെ രാവിലെ 10.30 ഓട് കൂടിയായിരുന്നു അപകടം. നേരത്തെ ഡിപ്പോയിൽ ഡ്രൈവറായിരുന്ന സ്റ്റുവർട്ട് ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് ആറുവർഷം മുമ്പ് പാരിപ്പള്ളിയിൽ വച്ച് ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടർന്ന് സ്റ്റുവർട്ടിന്റെ ഒരു കാല് മുറിച്ച് മാറ്റിയ ശേഷം കൃത്രിമ കാല് പിടിപ്പിച്ചാണ് നടക്കുന്നത്.അന്നത്തെ അപകടത്തിന് ശേഷം സ്റ്റുവർട്ട് സ്റ്റോർ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു.ഫിറ്റ്നസ് ടെസ്റ്റിനായി അറ്റകുറ്റപണി കഴിഞ്ഞ് റാമ്പിൽ നിന്നും ബസ് പുറത്തിറക്കാനായി മെക്കാനിക് പിന്നോട്ട് എടുക്കവെ ബസിനു പുറകിൽ നിന്ന സ്റ്റുവർട്ട് അപകടത്തിൽ പെടുകയായിരുന്നു.
അംഗവൈകല്യം ഉള്ളതിനാൽ സ്റ്റുവർട്ടിന് ഓടി മാറാൻ സാധിക്കാത്തതിനെ തുടർന്ന് പിന്നോട്ടെടുത്ത ബസ് തട്ടിയതോടെ ബസിനടിയിലേക്ക് വീഴുകയയായിരുന്നു. സംഭവം കണ്ട് ആളുകൾ ബഹളം വെച്ചതോടെ ബസ് നിറുത്തി ബസിനടിയിൽ പെട്ട സ്റ്റുവർട്ടിനെ മറ്റൊരു ബസിൽ വിഴിഞ്ഞം ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജാശുപത്രിയിലും എത്തിക്കുകയായിരുന്നു. ബസ് തട്ടിയതിനെ തുടർന്ന് കൈക്കും ഷോൾഡറിനും കാലിനും പരിക്കേറ്റ സ്റ്റുവർട്ട് അപകട നില തരണം ചെയ്തു.