കോഴിക്കോട്: നാടകദിനമായ മാർച്ച് 27ന് മലയാള നാടകവേദിയെ സംരക്ഷിക്കുന്നതിനും സർഗാത്മകമായ നാടക സംസ്കാരം രൂപപ്പെടുത്തുന്നതിനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രേക്ഷകയുടെ നാടകഗുരുകുലം, എഴുത്ത് മാസിക, എസ്ആർസി ഇന്റർ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്നാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ആനക്കുളം സാംസ്കാരിക നിലയത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാടക തെറപ്പി ഉണ്ടാവും. കൂട്ടലും കിഴിക്കലും പെരുക്കലും ഹരിക്കലും എന്ന നാടകം ജൂൺ 24ന് ടൗൺഹാളിൽ അവതരിപ്പിക്കും. നാടകപ്രവർത്തകരായ ജയശങ്കർ പൊതുവത്ത്, ഡോ. ബിനോയ് പിച്ചളക്കാട്ട്, പത്മനാഭൻ വേങ്ങേരി, പി.ഐ അജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രേക്ഷകയുടെ നാടകഗുരുകുലം, എഴുത്ത് മാസിക, എസ്ആർസി ഇന്റർ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്നാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ആനക്കുളം സാംസ്കാരിക നിലയത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാടക തെറപ്പി ഉണ്ടാവും. കൂട്ടലും കിഴിക്കലും പെരുക്കലും ഹരിക്കലും എന്ന നാടകം ജൂൺ 24ന് ടൗൺഹാളിൽ അവതരിപ്പിക്കും. നാടകപ്രവർത്തകരായ ജയശങ്കർ പൊതുവത്ത്, ഡോ. ബിനോയ് പിച്ചളക്കാട്ട്, പത്മനാഭൻ വേങ്ങേരി, പി.ഐ അജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.