കോഴിക്കോട്: ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കിയ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും. നഗരസഭാ സെക്രട്ടറി മൃൺമയി ജോഷിയുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് കുറ്റക്കാരായ ഡെപ്യൂട്ടി സെക്രട്ടറി പ്രേമാനന്ദ്, റവന്യു ഓഫീസർ ജ്ഞാനപ്രകാശ്, സെക്ഷൻ സൂപ്രണ്ട് സത്യബാബു, സെക്ഷൻ ക്ളാർക്ക് സുചിത് എന്നിവരാണ് നടപടി നേരിടുന്ന ഉദ്യോഗസ്ഥർ. നഗരത്തിലെ ആറ് പ്രധാന റോഡുകളിൽ പുതിയ വിളക്കുകാൽ സ്ഥാപിച്ച് അതിൽ എൽഇഡി വിളക്കുകൾ ഘടിപ്പിക്കുമെന്നായിരുന്നു താത്പര്യപത്രം.