കടുത്തുരുത്തി: 30 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് നടന്ന അടിപിടി സംബന്ധിച്ച കേസിൽ -മുങ്ങിനടന്ന- സഹോദരങ്ങളായ പ്രതികൾ 18വർഷത്തിന് ശേഷം പിടിയിലായി. കുറവിലങ്ങാട് വയലാ ഇലയ്ക്കാട് സ്വദേശികളായ കാട്ടാന്പള്ളിൽ സന്തോഷ് (40), സഹോദരൻ സജീവ്കുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. 1999ൽ മധുരവേലിയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിനുശേഷം ഇലയ്ക്കാട്ടുള്ള സ്ഥലവും വീടുമെല്ലാം വിറ്റു ഇരുവരും കുടുംബത്തോടൊപ്പം പാലക്കാട് എത്തി താമസമാക്കിയിരുന്നു. മധുരവേലിയിൽ താമസിച്ചിരുന്ന ഇവരുടെ മാതൃസഹോദരനു പലിശയ്ക്കു പണം നൽകിയിരുന്ന ഇവിടുത്തുകാരനായ സുനിൽ എന്നയാളുമായി 30 രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
30 രൂപ തരാനുണ്ടായിരുന്ന സന്തോഷിന്റെയും സജീവ് കുമാറിന്റെയും അമ്മാവനെ സുനിൽ ചീത്ത വിളിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ഇരുവരും ചേർന്ന് സുനിലിനെ മർദിക്കുകയായിരുന്നു. തുടർന്ന് സുനിൽ ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി. പിന്നീട് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും സമൻസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം വിറ്റു പോയ ഇരുവരും ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. സമൻസ് അയച്ചിട്ടും ഹാജരാകാതെ വന്നതോടെ ഇരുവർക്കുമെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പലതവണ വാറന്റ് അയച്ചിട്ടും ഇരുവരും ഹാജരാകാതെ വന്നതോടെ എൽപി (ലോംങ് പെൻഡിംഗ്) കേസായി ഇതു കോടതി പ്രഖ്യാപിച്ചിരുന്നു. ഇരുവരും പാലക്കാട് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
30 രൂപ തരാനുണ്ടായിരുന്ന സന്തോഷിന്റെയും സജീവ് കുമാറിന്റെയും അമ്മാവനെ സുനിൽ ചീത്ത വിളിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ഇരുവരും ചേർന്ന് സുനിലിനെ മർദിക്കുകയായിരുന്നു. തുടർന്ന് സുനിൽ ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി. പിന്നീട് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവർക്കും സമൻസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം വിറ്റു പോയ ഇരുവരും ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. സമൻസ് അയച്ചിട്ടും ഹാജരാകാതെ വന്നതോടെ ഇരുവർക്കുമെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പലതവണ വാറന്റ് അയച്ചിട്ടും ഇരുവരും ഹാജരാകാതെ വന്നതോടെ എൽപി (ലോംങ് പെൻഡിംഗ്) കേസായി ഇതു കോടതി പ്രഖ്യാപിച്ചിരുന്നു. ഇരുവരും പാലക്കാട് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.